റിയാദ്: ഇന്ത്യ അച്ഛനും അമ്മയും ഉറങ്ങാത്ത രാജ്യമായി മാറിയതായി ജോയ് മാത്യു. മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്്വയിൽ കൊല്ലപ്പെട്ട പെൺകുട്ടി ഉറക്കം കെടുത്തുന്നു. ഇതുപോലെ എത്രയെത്ര പെൺകുട്ടികൾ. എനിക്ക് രണ്ട് പെൺകുട്ടികളാണ്. പെൺകുട്ടികളുള്ള ഒാരോ പിതാവും അത് ഏത് ജാതിയോ മതമോ ആയിക്കോെട്ട ഉറങ്ങില്ല. അച്ഛന് മാത്രമല്ല അമ്മയ്ക്കും ഉറക്കം വരില്ല. എെൻറ പുതിയ സിനിമയുടെ കഥ തന്നെ അതാണ്. അച്ഛനും അമ്മയും മാത്രമല്ല മനുഷ്യത്വമുള്ള ആർക്കും ഉറങ്ങാൻ പറ്റാത്ത നാടായി ഇന്ത്യ മാറിയിരിക്കുന്നു. കേരളത്തിലെ സ്ഥിതി വ്യത്യസ്തമല്ല. വാഹനത്തിൽ ക്രൂര പീഡനത്തിന് ഇരയായ നടിയെ നേരിട്ട് കണ്ട് സംഭവവും സാഹചര്യവും ചോദിച്ച് മനസിലാക്കിയപ്പോൾ ഞാൻ തളർന്നുപോയി. പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന നിഷ്ഠൂരതക്ക് എതിരെ ഞായറാഴ്ച ഇന്ത്യ മുഴുവൻ തെരുവിൽ ഇറങ്ങുകയാണ്. അവരിലൊരാളായി ഒരു മെഴുകുതിരിയും പിടിച്ച് ഞാനും ഉണ്ടാവും. മിക്കവാറും കുന്നംകുളത്താവും. അവിടെ തെരുവിെൻറ ഒരു മൂലയിൽ ഞാനും മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിൽ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാമൂഹിക വിഷയങ്ങളിൽ പ്രമുഖ നടന്മാരും മറ്റ് സെലിബ്രിറ്റികളും ഒന്നും പ്രതികരിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് പണ്ടും പതുങ്ങിനിൽക്കുന്നവരാണ് സെലിബ്രിറ്റികൾ എന്നും സ്വന്തം നിലനിൽപ് നോക്കിയിട്ടാണ് അതെന്നും ജോയ് മാത്യു പറഞ്ഞു. സാമൂഹികമായ യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുേമ്പാൾ സെലിബ്രിറ്റികൾ ഒന്നും മിണ്ടാറില്ല. ഫാഷിസം എല്ലായിടത്തുമുണ്ട്. ഒരു പാർട്ടിക്ക് മേൽക്കൈയുള്ള നാട്ടിൽ ആ പാർട്ടിയുടെ ഫാഷിസമുണ്ടാവും. മോദിയുടെ കാലത്ത് മാത്രമല്ല ഇന്ദിരാഗാന്ധി ഭരിച്ച കാലത്തും ഫാഷിസമുണ്ടായിരുന്നു. കേരളത്തിലും ഉണ്ട് ഫാഷിസം. എന്നാൽ അതിൽ വർഗീയത കൂടി ചേരുന്നതാണ് വലിയ പ്രശ്നം. വർഗീയത അടിമുടി ഇന്ത്യയെ ഗ്രസിച്ചിരിക്കുകയാണ്. അതിന് ഇല്ലാതാക്കാൻ ശ്രമങ്ങളുണ്ടാവണം. അതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് മുൻകൈ ഉണ്ടാവണമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
സിനിമയിൽ ഒതുക്കലുകൾ ഉണ്ട്. ഒരു ഹിഡൻ അജണ്ട എല്ലാവർക്കുമുണ്ടാകും. അതനുസരിച്ചുള്ള ഒതുക്കൽ ശ്രമങ്ങൾ നടക്കുന്നുണ്ടാവും. കേരളത്തിലെ പൊലീസ് പഴയ ഏഡ് കുട്ടൻപിള്ളയിൽ നിന്ന് വളർന്നിട്ടില്ല. പണ്ട് തടിമിടുക്കുള്ളവരെയാണ് പൊലീസിൽ എടുത്തിരുന്നത്. ആളുകളെ ഇടിച്ച് ശരിയാക്കുക എന്നത് തന്നെയായിരുന്നു രീതി. ആ ശീലം ഇപ്പോഴും തുടരുന്നു. ഏത് സർക്കാർ വന്നാലും പൊലീസിെൻറ സ്ഥിതി ഇത് തന്നെയായിരിക്കും. ഒാരോ സർക്കാറിെൻറയും കാലത്ത് അതായത് അഞ്ചുവർഷത്തിനുള്ളിൽ അഞ്ച് ലോക്കപ്പ് മരണങ്ങളുണ്ടായിരിക്കും. ഉരുട്ടിക്കൊല പഠിപ്പിക്കാൻ പൊലീസിനെ വിദേശത്ത് അയച്ചത് ഇ.എം.എസാണ്. ജയാറം പടിക്കലിനെ സ്കോട്ട്ലാൻഡ് യാർഡിൽ പരിശീലനത്തിന് അയച്ചത് ഇ.എം.എസ് സർക്കാറാണ്. ആ നേടിയ പരിശീലനം പ്രയോഗവത്കരിക്കാൻ അവസരം നൽകിയത് കരുണാകരനും ^ജോയ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.