ജോ ജോസഫ്

തൃക്കാക്കരയിൽ ജോ ജോസഫിനെ വിജയിപ്പിക്കണം -നവോദയ റിയാദ്

റിയാദ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് നവോദയ റിയാദ് അഭ്യർഥിച്ചു. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾക്കും സർക്കാറിന്റെ വിപുലമായ ക്ഷേമ-സേവന പ്രവർത്തനങ്ങൾക്കും അംഗീകാരം തൃക്കാക്കരയിലെ ജനങ്ങൾ നൽകുമെന്നാണ് വിശ്വാസം. നാടിന്റെ സമഗ്ര വികസനവും മതേതരത്വ സംരക്ഷണവുമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മാനിഫെസ്റ്റോ.

എന്നാൽ, വ്യാജ -വിദ്വേഷ പ്രചാരണങ്ങളാണ് യു.ഡി. എഫിന്റെയും ബി.ജെ.പിയുടെയും കൈമുതൽ. മുഖ്യമന്ത്രിയെപ്പോലും അധിക്ഷേപിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത് അവരുടെ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണ്. ഇത് മണ്ഡലത്തിലെ ജനങ്ങൾ തിരിച്ചറിയുകയും ഇടതുപക്ഷത്തിനനുകൂലമായി വിധിയെഴുതുകയും ചെയ്യും. പ്രവാസി പെൻഷൻ 3500 രൂപയായി വർധിപ്പിച്ചത് ഈ സർക്കാറാണ്. അതുകൊണ്ടുതന്നെ തൃക്കാകരയിലെ പ്രവാസി കുടുംബങ്ങൾ ഇടതുപക്ഷ സ്ഥാനാർഥിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് നവോദയ സെന്റർ കമ്മിറ്റി അഭ്യർഥിച്ചു.

Tags:    
News Summary - Joe Joseph must win in Thrikkakara - Navodaya Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.