ജിദ്ദ: പാർപ്പിട കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെ യ്തു. ജിദ്ദ നഗരത്തിെൻറ തെക്ക് ഹയ്യ് പെട്രോമിനിലെ പഴയ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് യുവതികളും ഒരു കുട്ടിയുമാണ് മരിച്ചത്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. സോമാലിയക്കാരാണ് ഇവരെന്ന് റിപ്പോർട്ടുണ്ട്. അഗ്നിബാധ സംബന്ധിച്ച വിവരം ലഭിച്ച ഉടനെ മക്ക സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീയണക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തതായി വക്താവ് കേണൽ സഇൗദ് സർഹാൻ അറിയിച്ചു. അടുത്ത വീട്ടിലെ സ്ത്രീയാണ് വിവമറിയിച്ചത്. സിവിൽ ഡിഫൻസ് എത്തുേമ്പാഴേക്കും പുകപടലം കെട്ടിടത്തെ പൊതിഞ്ഞിരുന്നു.
മരം കൊണ്ടു നിർമിച്ച രണ്ടാം നിലയുടെ മേൽക്കൂരയും അഗ്നിബാധയിൽ തകർന്നു. ഏറെ സാഹസപ്പെട്ടാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വീടിനകത്ത് കയറിയത്. രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ 20 വയസ് വീതം പ്രായം തോന്നിക്കുന്ന രണ്ട് യുവതികളുടെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.