വിവിധ നഗരങ്ങളിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനം

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വി.എഫ്.എസ് പ്രതിനിധികളും ഏപ്രിൽ മാസത്തിൽ വിവിധ നഗരങ്ങൾ സന്ദർശിക്കുന്നു. ബിഷ, മദീന, യാംബു, നജ്‌റാൻ, അബഹ എന്നീവിടങ്ങളിലെ പ്രവാസികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുക.

കോൺസുലേറ്റ് അധികൃതർ അറിയിച്ചതനുസരിച്ചുള്ള സന്ദർശന തീയതികളും സ്ഥലങ്ങളും താഴെ പറയുന്നവയാണ്:

1. ഏപ്രിൽ 10 (വെള്ളി): ബിഷയിലെ ബിഷ ടവർ, മദീനയിലെ വി.എഫ്.എസ് സെൻറർ എന്നിവിടങ്ങളിൽ സംഘം എത്തും.

2. ഏപ്രിൽ 17 (വെള്ളി): നജ്‌റാനിലെ വി.എഫ്.എസ് സെൻററിലും യാംബു ടൗണിലെ കൊമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലും സേവനങ്ങൾ ലഭ്യമാകും.

3. ഏപ്രിൽ 24 (വെള്ളി): അബഹ വി.എഫ്.എസ് സെൻററിൽ വെച്ച് കോൺസുലർ സംഘം പ്രവാസികളെ കാണും.

നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉദ്യോഗസ്ഥർ സേവന സന്നദ്ധരായിരിക്കും. പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന കോൺസുലർ സേവനങ്ങൾ ഈ സന്ദർശനത്തിലൂടെ പ്രവാസികൾക്ക് ലഭ്യമാകും.

സേവനം ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കേണ്ടത് നിർബന്ധമാണ്. സന്ദർശന തീയതിക്ക് ഏഴ് ദിവസം മുമ്പ് മുതൽ അപ്പോയിൻമെൻറുകൾ ബുക്ക് ചെയ്യാം. വി.എഫ്.എസ് ഗ്ലോബലിെൻറ ഔദ്യോഗിക ലിങ്ക് വഴി ‘ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാ ക്രമത്തിലായിരിക്കും ടോക്കണുകൾ ലഭിക്കുക. സൗദി അധികൃതർ നൽകിയിട്ടുള്ള നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം സേവനങ്ങൾ പ്രയോജനപ്പെടുത്താനെന്ന് കോൺസുലേറ്റ് അധികൃതർ പ്രത്യേകം ഓർമിപ്പിച്ചു.

Tags:    
News Summary - Jeddah Indian Consulate Passport and Attestation Services in Various Cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.