റിയാദ്: സംഗീത പ്രേമികളെ യൂറോപ്യൻ ഗ്രമീണ താളങ്ങളിൽ ലയിപ്പിച്ച് റിയാദിൽ ജാസ്ഫെസ്റ്റിവലിന് തുടക്കം. മൂന്ന് ദിനം നീളുന്ന ജാസ് വിരുന്ന് ആസ്വദിക്കാൻ ആയിരങ്ങളാണ് റിയാദ് ഇൻറർ കോണ്ടിനൻറൽ ഹോട്ടലിലേക്ക് ഒഴുകി വന്നത്. വ്യാഴാഴ്ചയാണ് റിയാദിലെ ആദ്യ ജാസ്ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്.
2000 ത്തോളം പേർ സംഗീതവിരുന്ന് ആസ്വദിക്കാനെത്തിയതായി സംഘാടകരായ ടൈം എൻറർടെയിൻമെൻറ് സി.ഇ.ഒ ഒബാദ് അവാദ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് പരിപാടിയുടെ അറിയിപ്പ് പുറത്ത് വന്നത്. സംഗീതാസ്വാദകരുടെയിടയിൽ വലിയ പ്രചാരമാണ് പരിപാടിക്ക് ലഭിച്ചത്. ജാസ് പ്രേമികൾക്ക് അപൂർവാവസരമാണ് റിയാദിലൊരുങ്ങിയതെന്ന് ആസ്വാദകർ പ്രതികരിച്ചു. യു.എസ്, ബ്രിട്ടൺ, മിഡിലീസ്റ്റ് വാദ്യസംഘങ്ങളാണ് വിസമയ നിമിഷങ്ങൾ ഒരുക്കുന്നത്. ഇഷ്ട ഭക്ഷണം ആസ്വദിച്ചുകൊണ്ട് സംഗീതം ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയത്. സൗദി എൻറർടെയിൻമെൻറ് അഥോറിറ്റിയുടെ അംഗീകാരത്തോടെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.