റിയാദ്: ജനാദിരിയ പൈതൃകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. സല്‍മാന്‍ രാജാവാണ് ദേശീയ പൈതൃകോത്സവം ഉദ്ഘാടനം ചെയ്യുക. ഒട്ടകയോട്ട മത്സരത്തോടെയാണ് മേളക്ക് തുടക്കം. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം. ഡിസംബര്‍ 20ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ജനുവരി ഒമ്പത് വരെ തുടരും. കുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികള്‍ ജനാദിരിയയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും.
സൗദിയുടെ 13 മേഖലകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും പ്രമുഖ കമ്പനികളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. സാംസ്കാരിക നായകന്മാര്‍, കവികള്‍, ഗായകര്‍, കലാകാരന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികളും അരങ്ങേറും. അതിഥി രാജ്യമായ ഇന്തോനേഷ്യ സംഘം ഒരുക്കുന്ന പരിപാടികളും ആഘോഷത്തിെൻറ ഭാഗമായി നടക്കും. ഇരു രാജ്യങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെ വിനിമയം കൂടിയാകും മേള. യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയായിരുന്നു അതിഥിരാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.