ഷമീർ സ്വലാഹിക്കുള്ള ഇസ്ലാഹി സെന്റർ ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ നൽകുന്നു
ജിദ്ദ: ഒമ്പതുവർഷത്തിലധികമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ പ്രബോധകനായും അൽഹുദ മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷമീർ സ്വലാഹിക്ക് ഇസ്ലാഹി സെന്റർ അങ്കണത്തിൽ യാത്രയയപ്പ് നൽകി.
ശഖ്റ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലായി 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. യോഗത്തിൽ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. ലിയാഖത്ത് അലിഖാൻ, സലാഹ് കാരാടൻ, ഷക്കീൽ ബാബു, അബ്ദുൽ ഗനി, ജൈസൽ അബ്ദുറഹ്മാൻ, എഞ്ചി. വി.കെ മുഹമ്മദ്, നജീബ് കളപ്പാടൻ, ഇസ്ഹാഖ് പാണ്ടിക്കാട്, മങ്കരത്തൊടി ഇസ്മാഇൽ, നസീം സലാഹ്, ഉസ്മാൻ കോയ, റഷാദ് കരുമാര, ഷഫീഖ് പട്ടാമ്പി, അബ്ദുൽ റഷീദ് അൻസാരി എന്നിവർ സംസാരിച്ചു. ശമീർ സ്വലാഹി മറുപടി പ്രസംഗം നടത്തി.
സെന്ററിന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പനും ട്രഷറർ സലാഹ് കാരാടനും മറ്റു ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈമാറി. വൈസ് പ്രസിഡന്റ് ഹംസ നിലമ്പൂർ സ്വാഗതവും സെക്രട്ടറി ജരീർ വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.