റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഊർജ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള തീരുമാനത്തിന് സൽമാൻ രാജാവിെ ൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി എനര്‍ജി സെൻററും ഇന്ത്യയിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് പ്രെ ാഡക്ടിവിറ്റിയും തമ്മിലാണ് സഹകരണ കരാര്‍ ഒപ്പുവെക്കുക. ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും കരാറിെൻറ രൂപരേഖ തയാറാക്കാനും പ്രാഥമിക ധാരണ ഒപ്പുവെക്കാനും സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കരാറിെൻറ അന്തിമ അംഗീകാരത്തിനായി സൗദി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെൻറ ഇന്ത്യ, പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ രാജ്യങ്ങളുമായുള്ള വിവിധ മേഖലയിലെ സഹകരണവും വാണിജ്യ, നിക്ഷേപ മേഖലയിലെ ശക്തമായ കൂട്ടായ്മയും സന്ദര്‍ശനത്തിെൻറ ഫലമായിരിക്കുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. റിയാദ് പ്രവിശ്യയില്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച് 1281 പദ്ധതികളുടെ ഭാവി മന്ത്രിസഭ വിലയിരുത്തി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ കാരണമാവുമെന്നും 82 ബില്യന്‍ റിയാലിെൻറ പദ്ധതി റിയാദിെൻറ മുഖം മാറ്റുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.