റിയാദ്: സൗദി അറേബ്യയിൽ ടാക്സി കാർ ഒാടിക്കുന്ന ആദ്യവനിത എന്ന പദവി ഇനാംഗാസി അൽ അസ്വദ് സ്വന്തമാക്കി. ഒാൺലൈൻ ടാക്സിയായ കരീം വനിത ടാക്സി സർവീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. ക്യാപ്റ്റൻ പദവിയാണ് കരീമിൽ ഡ്രൈവർമാക്ക്. ഇനാം ഗാസി അങ്ങനെ സൗദി കരീം സർവീസിലെ ആദ്യ വനിതാ ക്യാപറ്റൻ പദവി നേടി. സിറിയൻ വംശജയാണ് ഇൗ 43കാരി. 3000 ത്തോളം വനിതകളാണ് കരീമിൽ ഒാൺലൈൻ ടാക്സി സർവീസ് നടത്താൻ അപേക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ സൗദിയിൽ വനിതകൾക്ക് ഡ്രൈവിങിന് അനുമതി നൽകിയ ഉടൻ കരീം കമ്പനിയുമായി ബന്ധപ്പെട്ടതായി ഇനാം ഗാസി പറഞ്ഞു. സിറിയൻ ഡ്രൈവിങ് ലൈസൻസ് ഉടമയാണ്. വാഹനമോടിക്കാൻ പഠിച്ചത് സിറിയയിൽ നിന്നാണ്. സൗദി ലൈസൻസ് ലഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണിവർ. ‘കരീ’മിൽ നിന്ന് പരിശീലനം പൂർത്തിയായി. എയർലൈൻ ഫ്ലൈറ്റ് അറ്റൻറർ പരിശീലനം നേടിയിട്ടുണ്ട്. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെൻറ് സയിൻസ് പഠിച്ചിട്ടുണ്ട്.
ജീവിതം മെച്ചപ്പെടുത്താൻ നല്ല വഴിയാണിത് എന്ന് യുവതി പറഞ്ഞു. രണ്ട് മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്. 2013 മുതൽ സ്വന്തം വാഹനത്തിനുടമയാണ്. കരീം ഡ്രൈവർമാർ നന്നായി പണം സമ്പാദിക്കുന്നതായി മനസിലാക്കിയാണ് ഇൗ മേഖലയിലേക്ക് തിരിയുന്നത്. മക്കളുടെ പിന്തുണയും തനിക്ക് ലഭിച്ചു. സൂഹൃത്തുക്കളോടൊക്കെ തെൻറ വഴി തെരഞ്ഞെടുക്കാൻ ഉപദേശിക്കുകയാണിവർ. ഇൗ മേഖലയിൽ വഴികാട്ടിയാവണമെന്നാണ് ആഗ്രഹം^ ഇനാം ഗാസി പറഞ്ഞു. അടുത്ത മാസം മുതലാണ് സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതി. കഴിഞ്ഞ സെപ്റ്റംബറിലാണ് സൽമാൻ രാജാവ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.