ജിദ്ദ: തെക്കൻ സൗദിയിലെ ജീസാനിലേക്ക് വീണ്ടും യമനിലെ ഹൂതി തീവ്രവാദികൾ മിസൈൽ തൊടുത്തു. സൗദി വ്യോമ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈലിനെ വിജയകരമായി തകർത്തിടുകയും ചെയ്തു.
വ്യാഴം രാവിലെ 10.50 നാണ് സംഭവം. യമൻ നഗരമായ സആദയിൽ നിന്നാണ് മിസൈൽ തൊടുത്തതെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി വ്യക്തമാക്കി. പതിവുപോലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യം. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നുമില്ല.
ബുധനാഴ്ച മറ്റൊരു തെക്കൻ നഗരമായ നജ്റാനിലേക്കും ഹൂതികൾ മിസൈൽ അയച്ചിരുന്നു. അതും തകർത്തിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.