റിയാദ്: ഇറാൻ നിർമിത മിസൈലുകളുപയോഗിച്ചാണ് ഞായറാഴ്ച ഹൂതികൾ സൗദിക്ക് നേരെ ആക്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൂതികൾക്കുള്ള സഹായം ഇറാൻ തുടരുകയാണെന്നാണ് ഇൗ നീചമായ ആക്രണം തെളിയിക്കുന്നത്. ഞായറാഴ്ച ആക്രമണത്തിെൻറ മിസൈൽ അവശിഷ്ടങ്ങളുടെയും, യമനിൽ നിന്ന് സഖ്യസേന പിടിെച്ചടുത്ത മിസൈലുകളുടെയും, ആയുധക്കടത്തിനിെട പിടിച്ചെടുത്ത മിസൈലുകളുടെയും ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടു. റിയാദ്, ഖമീസ് മൂശൈത്ത്, നജ്റാൻ, ജീസാൻ എന്നിവിടങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം സഖ്യസേനക്ക് പരാചയപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ ആംഡ് ഫോഴ്സ് ഒാഫീസേഴ്സ് ക്ലബിൽ നടത്തിയ വാർത്താ സേമളനത്തിൽ സംസാരിക്കുകയായിരുന്നു സഖ്യസേന വക്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.