ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ സേവനത്തിന് അണിനിരന്ന വളൻറിയർമാർ

ഹജ്ജ് തീർഥാടനത്തിന് തിങ്കളാഴ്ച തുടക്കം; കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മുഴുവൻ തീർഥാടകരും മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവാനിരിക്കെ, കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മുഴുവൻ തീർഥാടകരും സൗദി അറേബ്യയിൽ എത്തി. ഏപ്രിൽ 30ന് കൊച്ചിയിൽനിന്ന് ആരംഭിച്ച ഹജ്ജ് വിമാന സർവിസുകൾ, ചൊവ്വാഴ്ച പുലർച്ചെ ആറോടെ അവസാന സംഘവും ജിദ്ദയിലെത്തിയതോടെ വിജയകരമായി പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഈ മാസം 22ന് സൗദിയിലെത്തും. കേരളത്തിൽ നിന്ന് ഈ വർഷം ആകെ 13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. കൊച്ചിയിൽനിന്ന് 20ഉം, കണ്ണൂരിൽ നിന്ന് 13ഉം, കോഴിക്കോട്നിന്ന് ഏഴും ഉൾപ്പെടെ ആകെ 40 വിമാനങ്ങളാണ് സർവിസ് നടത്തിയത്.

കേരളത്തിന് പുറമെ ലക്ഷദ്വീപിൽനിന്നുള്ള 107 പേരും, മാഹി, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരും കേരളത്തിലെ ഈ മൂന്ന് എംബാർക്കേഷൻ പോയൻറുകൾ വഴിയാണ് യാത്ര തിരിച്ചത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി മക്കയിലെത്തിയ തീർഥാടകരെല്ലാം ഉംറ കർമങ്ങൾ പൂർത്തിയാക്കി. ഇവർ മദീന സന്ദർശനം നടത്തുകയും, തുടർന്ന് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കുറഞ്ഞ ദിവസത്തെ ‘ഷോർട്ട് ഹജ്ജ്’ പാക്കേജ് തിരഞ്ഞെടുത്ത 1049 മലയാളി തീർഥാടകരും മക്കയിത്തെി. മേയ് 17 മുതൽ 19 വരെ കൊച്ചിയിൽനിന്നുള്ള മൂന്ന് വിമാനങ്ങളിലായാണ് ഇവരെത്തിയത്. 20 മുതൽ 25 ദിവസത്തിനകം ഇവർ ഹജ്ജ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും.

സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ മലയാളി തീർഥാടകർ നിലവിൽ മദീനയിലാണുള്ളത്. ഇവർ ഹജ്ജിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മക്കയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലെ 17 എംബാർക്കേഷൻ പോയിൻറുകൾ വഴി ഇതുവരെ 1,02,300-ഓളം തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ പകുതിയോളം പേർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയപ്പോൾ, ബാക്കിയുള്ളവർ ജിദ്ദ വഴി നേരിട്ട് മക്കയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ മദീന സന്ദർശനം ഹജ്ജ് കർമങ്ങൾക്ക് ശേഷമായിരിക്കും. നിലവിൽ മദീനയിൽ ഇന്ത്യൻ തീർഥാടകരായി മൂന്ന് പേർ മാത്രമാണുള്ളത്. ഇതിൽ രോഗബാധിതരായ രണ്ടുപേരെ വരും ദിവസങ്ങളിൽ പ്രത്യേക സൗകര്യത്തോടെ മക്കയിലെത്തിക്കും. ഞായറാഴ്ച (രാത്രിയോടെ തീർഥാടകർ ഹജ്ജിെൻറ ആദ്യ കേന്ദ്രമായ മിനായിലേക്ക് നീങ്ങാൻ തുടങ്ങും. തിങ്കളാഴ്ചയാണ് ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാവുക. മിനാ പ്രയാണത്തിന് മുന്നോടിയായുള്ള ഓറിയേൻറഷൻ ക്ലാസുകളും മറ്റ് ഒരുക്കവും മക്കയിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

ഫലസ്തീൻ തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി


മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി ഫലസ്തീൻ തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തിച്ചേർന്നു. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ 1,200 തീർഥാടകർ അടങ്ങുന്ന ആദ്യസംഘത്തെ മുത്വവഫ് അധികൃതർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ഈ വർഷം ഫലസ്തീനിൽ നിന്ന് ആകെ 6,600 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ എത്തുന്നത്. ഇതിൽ യുദ്ധക്കെടുതി നേരിടുന്ന ഗസ്സ മുനമ്പിൽ നിന്നുള്ള 700-ഓളം തീർഥാടകരും ഉൾപ്പെടുന്നുണ്ട്. ഫലസ്തീൻ തീർഥാടകരുടെ യാത്രയും ഹജ്ജ് സൗകര്യങ്ങളും സുഗമമാക്കുന്നതിന് സൗദി ഭരണകൂടം നടത്തുന്ന മഹത്തായ ശ്രമങ്ങളെ ഫലസ്തീൻ മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും ഹജ്ജ്-ഉംറ കമ്മിറ്റി മേധാവിയുമായ ഇസ്സാം അബ്ദുൽ ഹലിം പ്രത്യേകം പ്രശംസിച്ചു.

ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറയും ഹജ്ജ് സേവന രംഗത്തുള്ള മറ്റ് ഔദ്യോഗിക സംവിധാനങ്ങളുടെയും സംയുക്ത സഹകരണത്തോടെയാണ് തീർഥാടകർക്കായി മികച്ച ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകർക്കായി സൗദി അറേബ്യ ഒരുക്കിയിട്ടുള്ള വിഭവങ്ങളും വിപുലമായ സൗകര്യങ്ങളും, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദി ഭരണകൂടം നൽകുന്ന വലിയ കരുതലിെൻറയും ശ്രദ്ധയുടെയും ഉത്തമ പ്രതിഫലനമാണെന്നും ഇസ്സാം അബ്ദുൽ ഹലിം ഊന്നിപ്പറഞ്ഞു.



Tags:    
News Summary - Hajj pilgrimage begins on Monday; All pilgrims under Kerala Hajj Committee reach Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.