യു.എസ് പ്രസിഡന്റ്
ഡോണൾഡ് ട്രംപ്
റിയാദ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ നടക്കുന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗൾഫ് രാഷ്ട്രനേതാക്കളെ സൽമാൻ രാജാവ് ക്ഷണിച്ചു. ഈ ആഴ്ച സൗദിക്ക് പുറമെ ഖത്തർ, യു.എ.ഇയും അമേരിക്കൻ പ്രസിഡന്റ് സന്ദർശിക്കും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം 13 മുതൽ 16 വരെ (ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച) യു.എസ് പ്രസിഡന്റിന്റെ സന്ദർശന തീയതിയായി നിശ്ചയിച്ചതായും വ്യക്തമാക്കിയിരുന്നു.
റിയാദ് സന്ദർശിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഗൾഫ് നേതാക്കൾ ഉച്ചകോടി നടത്തുമെന്ന് ആക്സിയോസ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് മിഡിൽ ഈസ്റ്റിലെ ഇടപെടലിനെക്കുറിച്ചുള്ള തന്റെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും മേഖലയിലെ തന്റെ നയ മുൻഗണനകൾ വ്യക്തമാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.