ജിദ്ദ: സൗദി അറേബ്യയിൽ തിയറ്ററുകൾ ആരംഭിക്കാൻ ഇൗ രംഗത്തെ പ്രമുഖ ആഗോള സ്ഥാപനങ്ങൾ എത്തുന്നു. അമേരിക്കൻ തിയറ്റർ ശൃംഖലയിലെ ഭീമൻ കമ്പനിയായ എ.എം.സി എൻറർടൈൻമെൻറിന് ഇതിനുള്ള ആദ്യകരാർ നൽകി. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടുമായി സഹകരിച്ചാകും എ.എം.സി പ്രവർത്തിക്കുക. അമേരിക്കയിലെ കൻസാസ് ആസ്ഥാനമായ അമേരിക്കൻ മൾട്ടി സിനിമ എന്ന എ.എം.സി ലോകത്തെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയാണ്. 1920 ൽ സ്ഥാപിതമായ ഇൗ കമ്പനിക്ക് അമേരിക്കയിൽ 661 തിയറ്ററുകളിലായി 8,200 സ്ക്രീനുകളും 244 തിയറ്ററുകളിലായി യൂറോപ്പിൽ 2,200 സ്ക്രീനുകളുമുണ്ട്. ഒാഡിയോൺ എന്ന ബ്രാൻഡിന് കീഴിലാണ് എ.എം.സിയുടെ കൂടുതൽ തിയറ്ററുകളും പ്രവർത്തിക്കുന്നത്. സിനിമ പ്രദർശനമേഖലയിലെ ചരിത്ര നിമിഷമാണിതെന്നും മൂന്നുകോടി ജനസംഖ്യയുള്ള സൗദി അറേബ്യയിൽ തങ്ങൾക്ക് വലിയ സാധ്യതയാണുള്ളതെന്നും എ.എം.സിയുടെ സി.ഇ.ഒ ആഡം ആരോൺ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ വിനോദമേഖലയിൽ മഹത്തായ സാധ്യതകളാണ് കാണുന്നതെന്ന് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വൃത്തങ്ങൾ സൂചിപ്പിച്ചു.
എ.എം.സിയുമായി സഹകരിച്ച് ആ സാധ്യതകൾ പ്രയോജനപ്പെടുത്താനും കുറഞ്ഞത് 100 കോടി ഡോളർ ശേഷിയുള്ള വ്യവസായം പ്രാഥമികമായി വികസിപ്പിച്ചെടുക്കാനുമാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എ.എം.സിക്കൊപ്പം നിരവധി രാജ്യാന്തര സ്ഥാപനങ്ങൾ സൗദി പ്രവേശനത്തിനായി കാത്തുനിൽക്കുകയാണ്. ദുബൈ ആസ്ഥാനമായ വോക്സ് സിനിമാസ്, കനേഡിയൻ കമ്പനിയായ െഎമാക്സ് എന്നിവ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സൗദി അറേബ്യയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏക തിയറ്റർ െഎമാക്സിെൻറ ഉടമസ്ഥതയിലാണ്.
അൽഖോബാർ കോർണിഷ് റോഡിലുള്ള സുൽത്താൻ ബിൻ അബ്ദുൽഅസീസ് സയൻസ് ആൻഡ് ടെക്നോളജി സെൻററിലുള്ള ഇൗ തിയറ്ററിൽ വിദ്യാഭ്യാസ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാജ്യത്ത് കൂടുതൽ തിയറ്ററുകൾ സ്ഥാപിക്കാനുള്ള അനുമതിക്കായി അധികാരികളെ സമീപിച്ചുകഴിഞ്ഞതായി െഎമാക്സ് അറിയിച്ചു. 69 രാജ്യങ്ങളിലായി 1,102 തിയറ്ററുകളാണ് െഎമാക്സ് പ്രവർത്തിപ്പിക്കുന്നത്. ഗൾഫിലും പശ്ചിമേഷ്യയിലുമായി 300 ലേറെ സ്ക്രീനുകൾ ഉള്ള കമ്പനിയാണ് വോക്സ് സിനിമാസ്. ദുബൈ ആസ്ഥാനമായ മാജിദ് അൽ ഫുൈത്തം ഗ്രൂപ്പാണ് േവാക്സിെൻറ ഉടമസ്ഥർ.
സൗദിയിലേക്കുള്ള പ്രവേശനത്തെ ആവേശപൂർവും കാത്തിരിക്കുകയാണെന്ന് മാജിദ് അൽ ഫുത്തൈം സി.ഇ.ഒ അലൈൻ ബിജ്ജാനി പറഞ്ഞു. സൗദിയിലെ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന് പുറത്ത് അനുഭവിച്ചുകൊണ്ടിരുന്നത് രാജ്യത്തിനുള്ളിലും ആസ്വാദകർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന മാർച്ച് മാസത്തോടെ സൗദി അറേബ്യയിൽ ആദ്യ തിയറ്റർ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രഖ്യാപനം. 2030 ഒാടെ 300 തിയറ്ററുകളിലായി 2,000 ലേറെ സ്ക്രീനുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.