ഹജ്ജ് പ്രദേശങ്ങളിൽ തീർഥാടകരെ സഹായിക്കുന്ന പ്രവാസി വെല്‍ഫെയര്‍ പ്രവർത്തകർ
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ തീർഥാടകർക്ക് ആശ്വാസമേകി പ്രവാസി വെല്‍ഫെയര്‍ പ്രവർത്തകർ സേവനരംഗത്ത് സജീവമാകുന്നു. പുണ്യഭൂമിയിലെത്തിയ ഹാജിമാർക്ക് ആവശ്യമായ വിവിധ സഹായങ്ങൾ എത്തിക്കാൻ രാപ്പകൽ ഭേദമന്യേയാണ് ഇവർ രംഗത്തുള്ളത്. ഹജ്ജിന്റെ പ്രധാന കർമങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന എന്നിവടങ്ങളിലും ഹാജിമാർ താമസിക്കുന്ന അസീസിയയിലുമാണ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ പ്രധാനമായി സേവനനിരതരായിട്ടുള്ളത്. വഴിതെറ്റുന്ന തീർഥാടകർക്ക് കൃത്യമായ വഴികാട്ടിയായും, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ വേഗത്തിൽ എത്തിച്ചുനൽകാനും വളണ്ടിയർമാർ മുൻപന്തിയിലുണ്ട്. പുണ്യഭൂമിയിലെത്തിയ ആയിരക്കണക്കിന് ഹാജിമാർക്ക് ഏറെ ആശ്വാസകരമാവുകയാണ് പ്രവർത്തകരുടെ സേവനം. പ്രവാസി വെൽഫെയർ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ, പ്രൊവിൻസ് കമ്മിറ്റി അംഗം സിറാജ് തബൂക്ക്, മുനീര്‍ പയ്യന്നൂര്‍, സി.എച്ച്. ബഷീർ, മുന പാലക്കല്‍ എന്നിവരാണ് ഈ കാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.