റിയാദ്: ഇന്ത്യൻ പ്രവാസികൾക്ക് തപാല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാന്‍ അനുമതി നൽകുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പ്രഖ്യാപനം വിപ്ലവകരമാണെന്നും പ്രവാസലോകം ആവേശത്തോടെ സ്വീകരിക്കുമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. സാങ്കേതികമായും ഭരണപരമായും 'ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ്' സംവിധാനം എൻ.ആർ.െഎ വോട്ടര്‍മാര്‍ക്ക് കൂടി നല്കാന് കഴിയുമെന്ന കമീഷെൻറ തീരുമാനം സ്വാഗതാർഹമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്നത് ഏറെ സന്തോഷകരമാണ്. ഇന്നതോടെ നിർണായക ശക്തിയായി പ്രവാസികൾ മാറുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളെ വെറും കറവപ്പശുവാക്കി മാറ്റുന്ന സംവിധാനത്തിന് അറുതിയാകും. പ്രതിസന്ധികളിൽപെട്ട് വലയുന്ന പ്രവാസി സമൂഹത്തിന് പുനരധിവാസമടക്കമുള്ള ഒട്ടേറെ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഭരണാധികാരികൾ നിർബന്ധിതരാകും. പ്രവാസികളുടെ ഏറക്കാലത്തെ ആവശ്യമാണ് വോട്ട് ചെയ്യാൻ അവസാരമുണ്ടാവുക എന്നത്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഡോ. ഷംസീർ വയലിലിനെ പോലുള്ള പ്രവാസി സംരംഭകരും കെ.എം.സി.സിയടക്കമുള്ള പ്രവാസി സംഘടനകളും ഇതിനുവേണ്ടി നിരന്തരമായി ശബ്ദിച്ചിരുന്നു. കമീഷെൻറ പുതിയ തീരുമാനം മുസ്ലിം ലീഗിെൻറയും കെ.എം.സി.സിയുടെയും കൂടി പോരാട്ടത്തിെൻറ വിജയമാണ്.
ഡോ. ഷംസീറിെൻറ നിയമയുദ്ധവും ഇക്കാര്യത്തിൽ വഴിത്തിരിവായി. സ്വന്തം രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കൂടി ലഭ്യമാകുന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാൻ ഭരണാധികാരികൾ സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രവാസികൾക്ക് പ്രശ്നം വന്നാൽ അവരെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് സമീപകല ഭരണാധികാരികളിൽനിന്ന് കാണാൻ കഴിഞ്ഞതെന്നും കോവിഡ് കാലത്ത് പ്രവാസികൾ അത് നന്നായി അനുഭവിച്ചറിഞ്ഞുവെന്നും കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ എന്നിവർ പറഞ്ഞു.
'യെച്ചൂരിയുടെ പ്രസ്താവന അവഹേളനം'
റിയാദ്: തപാൽ വോട്ടിന് അനുമതി നൽകിയാൽ പ്രവാസികൾ അത് ദുരുപയോഗം ചെയ്യുമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പ്രവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആരോപിച്ചു. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്. പണത്തിനുവേണ്ടി പ്രവാസി വോട്ടും വിൽക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തൽ പ്രവാസിയുടെ മനസ്സറിയാത്ത ഒരു പ്രസ്ഥാനത്തിെൻറ അമരക്കാരനാണ്
അദ്ദേഹമെന്ന് തെളിയിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങളിൽ കുഴപ്പങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നതിനുപകരം പ്രവാസിയെ കരിവാരിത്തേക്കുന്ന അഭിപ്രായത്തെ പ്രവാസിസമൂഹം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. നാടിനും നാട്ടുകാർക്കും കുടുംബത്തിനും വേണ്ടി ജീവൻ പോലും പണയം വെക്കുന്നവനാണ് പ്രവാസി. അതിെൻറ ഫലങ്ങളാണ് യെച്ചൂരിയുടെ കക്ഷി ഭരിക്കുന്ന കേരളത്തിലും മറ്റും നിലനിൽക്കുന്ന മാന്യമായ സമ്പദ്ഘടന. എന്നാൽ ആരുടെ മുന്നിലും അഭിമാനം പണയംവെക്കാൻ പ്രവാസികളെ കിട്ടില്ല. ഉൽബുദ്ധരാണ് പ്രവാസികൾ.
പ്രവാസിയുടെ വോട്ടും പാസ്പോർട്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്നിരിക്കെ പ്രവാസികളെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രവാസികൾ എംബസിയിലും കോൺസുലേറ്റിലും എത്തി വോട്ട് ചെയ്യട്ടെയെന്ന നിലപാട് മിക്ക രാജ്യങ്ങളിലും അപ്രായോഗികമാണ്. പ്രവാസി വോട്ട് യാഥാർഥ്യമായാൽ കേരളത്തിൽ തങ്ങളുടെ സാഹചര്യം പരിതാപകരമാകുമെന്ന് മനസ്സിലാക്കിയാണ് സി.പി.എമ്മിെൻറ എതിർപ്പെന്ന് മനസ്സിലാകും. ഒട്ടേറെ കുടുംബങ്ങളുടെ അത്താണി നഷ്ടപ്പെടുത്തിയ ഭരണകൂടത്തോടുള്ള പ്രതിഫലനമാകും വോട്ടവകാശത്തിലൂടെ പ്രവാസികളും അവരുടെ കുടുംബങ്ങളും നിർവഹിക്കുകയെന്നും കെ.എം.സി.സി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.