റിയാദ്: നാല് വർഷം മുമ്പ് ഇന്ത്യാ ഗവൺമെൻറ് നടപ്പാക്കിയ ഇ – ടൂറിസ്റ്റ് വിസ (ഇ.ടി.വി) ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തിയേക്കും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ 19ന് ആരംഭിക്കുന്ന ഡൽഹി സന്ദർശന വേളയിൽ ഒപ്പുവെക്കുന്ന ടൂറിസം കരാറിൽ ഇക്കാര്യം ഉൾപ്പെടുമെന്നാണ് വിവരം. അമീർ മുഹമ്മദിെൻറ സന് ദർശനത്തിെൻറ മുന്നോടിയായി റിയാദിലെത്തിയ ഇന്ത്യാ ടൂറിസം ഡയറക്ടർ ജനറൽ സത്യജിത് രാജനാണ് ഇക്കാര്യം അറിയിച ്ചത്. ഇന്ത്യൻ എംബസിയിൽ ടൂറിസം ഏജൻസികളുടെ യോഗത്തിൽ സംസാരിക്കുേമ്പാഴാണ് സൗദി വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് ഒാൺലൈൻ വിസ സൗകര്യം അനുവദിക്കാനുള്ള സാധ്യതയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്.
ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് കാലങ്ങളായി സൗദിയിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഓൺലൈനായി വിസ കിട്ടുന്ന സൗകര്യം കൂടിയുണ്ടായാൽ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2014 സെപ്റ്റംബറിലാണ് ഇന്ത്യ ഇ – ടൂറിസ്റ്റ് വിസ സൗകര്യമേർപ്പെടുത്തിയത്. നിലവിൽ 166 രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ ഇൗ സൗകര്യം അനുവദിക്കുന്നുള്ളൂ. യു.എ.ഇ, ഒമാൻ, ഖത്തർ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങൾ ഇൗ പട്ടികയിലില്ല.
ഇതിൽ മാറ്റം വരുമെന്നാണ് വിവരം. ഒാൺലൈൻ വിസ സൗകര്യം സൗദി പൗരന്മാർക്ക് കൂടി കിട്ടും വിധം പട്ടിക വികസിപ്പിക്കും. തുടക്കത്തിൽ 46 രാജ്യങ്ങൾക്കും പിന്നീട് ഘട്ടം ഘട്ടമായി പട്ടിക വിപുലപ്പെടുത്തി കൂടുതൽ രാജ്യങ്ങൾക്കും ഇ.ടി.വി അനുവദിച്ച് വരികയാണ്. ഇത് ലഭിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിലേക്ക് വരാൻ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന വിസ നേടണം. എംബസിയിലൊ പുറം കരാർ ഏജൻസിയിലൊ എത്തി വിരലടയാളമുൾപ്പെടെ അപേക്ഷ നൽകി കാത്തിരുന്ന് വിസ നേടാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് ഇന്ത്യ മികച്ച വിനോദ സഞ്ചാര കേന്ദ്രമായിട്ടും അറബികൾ കൂടുതലായി സഞ്ചരിക്കാതിരിക്കുന്നത്.
ഇലക്ട്രോണിക് വിസ വരുന്നതോടെ ഇന്ത്യയെ വിനോദ സഞ്ചാര ലക്ഷ്യമാക്കുന്ന സൗദികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് ടൂറിസം ഏജൻസി വൃത്തങ്ങളും ശരിവെക്കുന്നു. നിലവിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയുൾപ്പെടെ ഇന്ത്യയിലെ 28 വിമാനത്താവളങ്ങളിലും അഞ്ച് തുറമുഖങ്ങളിലും ഒാൺലൈൻ വിസ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.