റിയാദ്: വാഹന പരിശോധന നടക്കുന്ന സമയത്ത് ഡ്രൈവിങ് ലൈസൻസിെൻറ പ്രിൻറ് ചെയ്ത ഭൗതിക കോപ്പി കയ്യിലില്ലെങ്കിലും, മൊബൈൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് ഹാജരാക്കിയാൽ മതിയെന്ന് സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രിൻറഡ് ലൈസൻസിന് പകരമായി ഡിജിറ്റൽ രേഖ പൂർണമായും സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സൗദി അറേബ്യയുടെ ഔദ്യോഗിക ആപ്പുകളായ ‘അബ്ഷീർ അഫ്രാദ്’, ‘തവക്കൽനാ’ എന്നിവ വഴി ലഭ്യമാകുന്ന ഡിജിറ്റൽ ലൈസൻസുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൂർണ വിശ്വസനീയമായ രേഖയായി ഉപയോഗിക്കാവുന്നതാണ്. തത്സമയം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷിതമായ ക്യു.ആർ കോഡ് അടങ്ങിയതാണ് ഈ ഡിജിറ്റൽ ലൈസൻസുകൾ.
മാത്രവുമല്ല, യാത്രയ്ക്കിടയിൽ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഇവ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ആപ്പിൽ നിന്നുള്ള ഡിജിറ്റൽ ലൈസൻസിെൻറ ഒരു കോപ്പി സ്മാർട്ട്‌ഫോണിലേക്ക് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചാൽ മതിയാകുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.