ജിദ്ദ: രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധ വസ്തുക്കളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നടത്തുന്ന പഴുതടച്ചുള്ള പരിശോധനകളിൽ വൻ വിജയം.
ഒരാഴ്ചക്കിടെ വിവിധ കര, നാവിക, വ്യോമ തുറമുഖങ്ങൾ വഴി കടത്താൻ ശ്രമിച്ച 642 നിരോധിത വസ്തുക്കളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിച്ചെടുത്തവയിൽ 81 തരം മയക്കുമരുന്നുകൾ, 200 നിരോധിത വസ്തുക്കൾ, 1,392 പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കൂടാതെ കറൻസിയുമായി ബന്ധപ്പെട്ട എട്ട് കേസുകളും, ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും കടത്താൻ ശ്രമിച്ച ആറ് കേസുകളും അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ നിരീക്ഷണം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ വിവരം അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. വിവരങ്ങൾ കൈമാറാൻ 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.