റിയാദ്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച കൊല്ലം കടയ്ക്കൽ വളവുപച്ച സ്വദ്ദേശി നാസർ ഹസ്സൻ കുട്ടിയുടെ (60) മൃതദേഹം റിയാദിൽ ഖബറടക്കി. 10 ദിവസമായി റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ശ്വാസതടസം കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. 20 വർഷമായി റിയാദിൽ ബിസിനസ് ചെയ്യുകയായിരുന്ന നാസർ ഹസ്സൻ പുതിയ വിസയിൽ വന്നിട്ട് ഒരു വർഷമേയ ആയുള്ളൂ. ഭാര്യ: ഷാജിറാ ബീവി. മക്കൾ: ഷമീം (23), ഷെമീർ (26). ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ വിങ് വളൻറിയർമാരായ അൻസാർ ചങ്ങനാശ്ശേരി, മുനീബ് പാഴൂർ, ഷാനവാസ് കടയ്ക്കൽ, അൻസിൽ മൗലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള രേഖകൾ പൂർത്തിയാക്കി.
ചൊവ്വാഴ്ച രാവിലെ റിയാദിലെ മൻസൂരിയ മഖ്ബറയിൽ ഖബറടക്കി. സോഷ്യൽ ഫോറം വെൽഫെയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം നേതൃത്വം നൽകി. നാസ്സർ ഹസ്സെൻറ ബന്ധുക്കളായ നൗഫൽ, നിദാർ എന്നിവർ രേഖകൾ തയാറാക്കാൻ രംഗത്തുണ്ടായിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.