റിയാദ്: കോവിഡ് 19 വ്യാപനം തടയാൻ നിയന്ത്രണം ശക്തമാക്കിയതിനെതുടർന്ന് സൗദി അേ റബ്യയിൽ സന്ദർശന വിസയിലെത്തിയ മലയാളികളടക്കമുള്ളവരെ ദമ്മാം, റിയാദ്, ജിദ്ദ വിമാ നത്താവളങ്ങളിൽ തടഞ്ഞു. ഏറെ വൈകി ചിലരെ പുറത്തു വിട്ടപ്പോൾ പലരും വിമാനത്താവളത്തിൽ കുടുങ്ങി. കുടുംബങ്ങൾ ടെർമിനലിലും സ്വീകരിക്കാൻ വന്ന ബന്ധുക്കൾ പുറത്തുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ആരോഗ്യ പരിശോധന കർശനമാക്കിയതിനെതുടർന്നാണ് നടപടി. മലയാളി കുടുംബങ്ങൾ അടക്കമുള്ളവർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു.
പുറത്തിറങ്ങാനുള്ളവർ ബാക്കിയുണ്ട്. രക്തപരിശോധന നടത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടതെന്ന് മലയാളി കുടുംബം പറഞ്ഞു. ഉംറ, ടൂറിസ്റ്റ് വിസയൊഴികെ ബാക്കി ഒരു വിസയിലും റീഎൻട്രിയിലുമുള്ളവർക്ക് വിലക്കില്ലാത്തതുകൊണ്ടാണ് സൗദി എയർലൈൻസ് ഉൾപ്പെടെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കുന്നതും കൊണ്ടുവരുന്നതും.
സൗദിയിലേക്ക് വരുന്നവരെ തിരിച്ചയക്കുന്നു എന്നനിലയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും റീഎൻട്രി വിസയിലും വിസിറ്റ്, ബിസിനസ് വിസകളിലുമുള്ളവർക്കെല്ലാം വരാമെന്നും സൗദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.