ജിദ്ദ: സൗദിയിലേക്ക് വരുന്നവർ കര, കടൽ, വ്യോമ മാർഗങ്ങളിലെ കവാടങ്ങളിൽ ഇമിഗ്രേഷൻ നടപടികൾക്കൊപ്പം മുമ്പ് സന്ദർശിച്ച രാജ്യങ്ങൾ വെളിപ്പെടുത്തണം. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾ സന്ദർശിക്കുന്നവർ സൗദിയിലേക്ക് വരുേമ്പാൾ ആ വിവരം കൃത്യമായി വെളിപ്പെടുത്തിയിരിക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
രാജ്യാന്തര വിമാന സർവിസുകളിൽ രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്കും തുറമുഖങ്ങളിലൂടെയും മറ്റ് പ്രവേശന കവാടങ്ങളിലൂടെയും വരുന്ന യാത്രക്കാർക്കും വാഹനം ഒാടിക്കുന്നവർക്കും എല്ലാം ഇതു ബാധകമാണ്.കോവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങൾ സന്ദർശിച്ചവർ അത് വെളിപ്പെടുത്താതിരിക്കൽ കുറ്റകരവും ശിക്ഷാർഹവുമാണ്.അങ്ങനെ ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.