യാമ്പു: പാസ്പോർട്ട് സേവാകേന്ദ്രമായ യാമ്പു ടൗണിലെ ‘വേഗ’ ഓഫീസിൽ സേവനം ഉപയോഗപ്പെടുത്താൻ എത്തിയവരുടെ തിരക്ക് വർധിച്ചു. എല്ലാ മാസവും യാമ്പു സന്ദർശിക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ എത്തിയ വെള്ളിയാഴ്ച സേവന കേന്ദ്രത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എക്സിറ്റ് വിസയിൽ മടങ്ങുന്ന പല കുടുംബങ്ങളും കുട്ടികളുടെ സ്‌കൂൾ ടി.സി അറ്റസ്റ്റ് ചെയ്യാൻ ഇന്നലെ കൂടുതലായി എത്തിയിരുന്നു.
കോൺസുലേറ്റ് ഉദ്യോഗസ്ഥെൻറ സന്ദർശന ദിവസം മാത്രം പാസ്പോർട്ട് പുതുക്കൽ അപേക്ഷ സ്വീകരിച്ചാൽ മതിയെന്ന അധികൃതരുടെ പുതിയ നിർദേശവും പ്രവാസികൾക്ക് തിരിച്ചടിയായി.
വർധിച്ച തിരക്കിൽ കുടുസായ ഓഫീസ് വീർപ്പുമുട്ടുകയാണ്. ഒരു എ.സി മാത്രമുള്ള ഓഫീസിൽ വിസ സർവീസ്, പാസ്പോർട്ട് പുതുക്കൽ എന്നീ ആവശ്യങ്ങൾ മാത്രം നിർവഹിക്കാനുള്ള സൗകര്യമേയുള്ളൂ. വിശാലമായ സൗകര്യമുള്ള മറ്റൊരു ഓഫീസ് വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. യാമ്പുവിലുള്ള പ്രവാസികൾക്ക് പുറമെ ഉംലജ്, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ ഈ ഓഫീസിലെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.