യാംബു നവോദയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ അജോ ജോർജ് സംസാരിക്കുന്നു  

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം

യാംബു: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് അനുസ്മരണ പ്രസംഗം നടത്തി. പ്രസ്ഥാനം നിരന്തരമായ വേട്ടക്ക് വിധേയമായ സന്ദർഭങ്ങളിൽ മുന്നിൽ നിന്ന് പാർട്ടിയെ പ്രതിരോധിച്ചവരിലൊരാളായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ വിനയൻ പാലത്തിങ്ങൾ അധ്യക്ഷത വഹിച്ചു. മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള ഓർമകൾ സദസ്സിൽ പങ്കുവെച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ് തിരുവല്ല സ്വാഗതവും ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Commemoration of Kodiyeri Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.