ജിദ്ദ: ജിദ്ദ ഹിസ്റ്റോറിക്കൽ മേഖലയിൽ സിവിൽ ഡിഫൻസ് കേന്ദ്രം ഒരുക്കാൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ നിർദേശം നൽകി. ബലദിലെ ഹിസ്റ്റോറിക്കൽ മേഖല സന്ദർശനത്തിനിടയിലാണ് ഡെപ്യൂട്ടി ഗവർണറുടെ നിർദേശം . അഗ്നിബാധ പോലുള്ള അപകടമുണ്ടാകുേമ്പാൾ അടിയന്തിര നടപടി സ്വീകരിച്ച് പൈതൃക വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനാണിത്. 300 വർഷത്തിലധികം പഴക്കമുള്ള മസ്ജിദു മിഅ്മാറിൽ നിന്നാണ് സന്ദർശനത്തിന് തുടക്കമിട്ടത്. ജിദ്ദ മുനിസിപ്പാലിറ്റി പള്ളി സംരക്ഷിക്കുന്നതിനായി നടത്തിയ കാര്യങ്ങൾ അദ്ദേഹം നേരിൽ കണ്ടു.
ബൈത്ത് നസീഫിൽ പുരാതന കെട്ടിട ഉടമകളെ കാണുകയും ചരിത്ര മേഖലയെ സംരക്ഷിക്കുന്നതിന് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും ചെയ്തു. രാജ്യത്തിെൻറ ചരിത്രത്തിനും അതുമായി ബന്ധപ്പെട്ടവ സംരക്ഷിക്കുന്നതിനും ഭരണാധികാരികൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. പുരാതന പള്ളിയായ മസ്ജിദ് ശാഫിയും സന്ദർശിച്ചു. യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ജിദ്ദ ഹിസ്റ്റോറിക്കൽ മേഖലയുടെ പല ഭാഗങ്ങളും ഡെപ്യൂട്ടി ഗവർണർ ചുറ്റിക്കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.