സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനം നടത്തുന്നു
റിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ശാഖ ദവാദ്മിയിൽ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ വൈവിധ്യമാര്‍ന്ന ധാതുലവണങ്ങളാല്‍ സമ്പന്നവും ചരിത്രഗവേഷണങ്ങളുടെ വിളനിലവുമായ ദവാദ്മി എന്ന ചെറുപട്ടണത്തിലാണ് സിറ്റി ഫ്ലവര്‍ ഡിപ്പാർട്മെന്റ് സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കിങ് അബ്ദുല്‍ അസീസ് റോഡില്‍ ഫൈസലിയ സ്ട്രീറ്റില്‍ കമനീയമായി സജ്ജീകരിച്ച ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങ് വൈകീട്ട് അഞ്ചിനാണ്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഏറ്റവും മികച്ച എല്ലാ ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ദവാദ്മിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ ലഭ്യമാകും. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ 100 റിയാല്‍ മാത്രം നല്കിയാല് മതിയാകും. 50 റിയാല്‍ സൗജന്യ പർച്ചേസ് ലഭിക്കും.
കൂടാതെ എല്ലാ വിഭാഗം സാധനങ്ങൾക്കും കില്ലര്‍ ഓഫറുകള്‍ ലഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളതെല്ലാം ഡിപ്പാർട്മെന്റ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
കഴിഞ്ഞ നാലുപതിറ്റാണ്ടായി ബിസിനസ് രംഗത്ത് കാലുറപ്പിച്ച സിറ്റി ഫ്ലവര്‍ ഗ്രൂപ്പില്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റിയാദ് ഫോർ സീസൺ ഷെറാട്ടൻ ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ സിറ്റി ഫ്ലവർ ചെയർമാൻ ഫഹദ് അബ്ദുൽ കരീം അൽ ഗുർമീൽ, സീനിയർ ഡയറക്ടർ ഇ.കെ. റഹീം, ഓപറേഷൻസ് അസിസ്റ്റൻറ് ജനറൽ മാനേജർ അഭിലാഷ് നമ്പ്യാർ, മാർക്കറ്റിങ് മാനേജർ എൻ.എസ്. നിബിൻ ലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.