ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ, അൽബാഹ, നജ്‌റാൻ, ജീസാൻ, മക്ക, മദീന, ഹാഇൽ, തബൂക്ക് മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ്, ഖസീം, ഷർഖിയ മേഖലകളിലെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അണക്കെട്ടുകളിൽനിന്നും വെള്ളക്കെട്ടുകൾ, തോടുകൾ തുടങ്ങിയ ഇടങ്ങളിൽനിന്നും അകന്നുനിൽക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി വിവിധ മാധ്യമങ്ങളിലൂടെയും ആശയവിനിമയ സംവിധാനങ്ങളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.