ബത്ഹ പണ്ടൊരു മണൽക്കാടായിരുന്നു. ഇപ്പോഴല്ല, സാഹസികരായ മനുഷ്യർ നിസ്സഹായമായ ജീവിതത്തിലെ മരുപ്പച്ച തേടി ലോഞ്ചുകളിൽ വന്നിറങ്ങിയ കാലത്ത്. ഇന്നത് മഹാനഗരങ്ങളിൽ ഒന്നാണ്. സൗദി അറേബ്യന്‍ തലസ്ഥാനമായ റി യാദിെൻറ നഗര ഹൃദയം. ലോകത്തിെൻറ നാനാ ദിക്കുകളിൽനിന്ന് ജീവിതം തേടിവന്ന മനുഷ്യര്‍ പടുത്തുയർത്തിയ വലിയ നഗരം.
പേര്‍ഷ്യന്‍ ഉള്ക്കടലിെൻറയും ചെങ്കടലിൻെറയും തീരപ്രങ്ങളിലേക്ക് ലോകത്തിൻെറ കൈവഴികൾ കട ന്ന് തൊഴില്‍ തേടി മനുഷ്യർ ഒഴുകിയെത്തിയപ്പോൾ ദുബൈ പോലെ, മറ്റ് പല മണല്‍ നഗരങ്ങളും പോലെ സൗദി തലസ്ഥാന നഗരത്തിലും രൂപപ്പെട്ട പ്രവാസത്തിൻെറ വൻ തുരുത്താവുകയായിരുന്നു ബത്ഹയും. ചുട്ടുപഴുത്ത മണ്ണിൽ വേരുകളാഴ്ത്തി വളർന്ന് പുഷ്പിക്കാൻ ഓരോ ശരണാര്‍ഥിക്കും മുന്നില്‍ കരുണയുടെ ഉറവകള്‍ ചുരത്തി കുതിര്‍ന്നുകിടന്ന ഹൃദയഭൂമികളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയായിരുന്നു ബത്ഹ. നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് വന്ന നാനാജാതി മനുഷ്യരുടെ പ്രദര്‍ശനശാലയായ ഈ നഗരം ജീവിതം തേടി നാടുവിട്ടോടിയവെൻറ പ്രാണനായി. ഇവിടെയെത്തിയ ജീവിതങ്ങള്‍ അതിവേഗം പച്ചപിടിച്ചു.
അങ്ങനെ ബത്ഹയിൽ വളർച്ച പ്രാപിച്ച പ്രവാസത്തിന് എഴുപതായിരിക്കുന്നു പ്രായം. ഈ ഏഴ് പതിറ്റാണ്ടിനിടയില്‍ തങ്ങളുടെ തനത് മുദ്ര ഈ മണ്ണിൽ പതിപ്പിക്കാൻ ഓരോ ദേശക്കാരനും കഴിഞ്ഞു. അതുകൊണ്ടാണ് നഗരഹൃദയത്തില്‍ തന്നെ ഒരു കേരള മാര്‍ക്കറ്റുണ്ടായത്. യമനി മാര്‍ക്കറ്റും ഫിലിപ്പീൻസ് ബംഗാളി നേപ്പാളി സുഡാനി മാര്‍ക്കറ്റുകളുമുണ്ടായത്.
ലോകത്തിെൻറ ഭാഷാ ദേശ വൈവിധ്യങ്ങളുടെ കാലടിപ്പാടുകള്‍ പതിഞ്ഞു കിടക്കുന്ന ബത്ഹ തെരുവുകളിലൂടെ നടന്നാല്‍ ഓരോ പ്രവാസിയുടെയും കനവുകള്‍ പുഷ്പിച്ചതിെൻറ സൗരഭ്യവും കനലുകളായി എരിഞ്ഞൊടുങ്ങിയതിെൻറ കരിന്തിരിമണവും അനുഭവിച്ചറിയാം. ഈ തെരുവുകളില്‍ വിളഞ്ഞ നല്ല ജീവിതങ്ങള്‍ ലോകത്തിെൻറ നാനാദിക്കുകളില്‍ സുവര്‍ണ ചരിതങ്ങളെഴുതി. ഇവിടെ തകര്‍ന്നടിഞ്ഞവര്‍ അതാത് നാടുകളുടെ നൊമ്പരവും ഭാരവുമായി. അതെ, ബത്ഹ ജീവിതവിജയങ്ങളുടെ വെയിലും സങ്കടങ്ങളുടെ നിഴലും ഇടകലര്‍ന്നു കിടക്കുന്ന വലിയൊരു നാല്‍ക്കവലയാണ്. ഈ നഗരഹൃദയത്തിനൊരു സമ്പന്നമായ പുരാവൃത്തമുണ്ട്. പൈതൃകപെരുമയുണ്ട്. പ്രവാസത്തെ ചേര്ത്തുപിടിച്ചതിെൻറ അനുഭവകഥകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.