റിയാദ്: അതൽപം സാഹസികം തന്നെയായിരുന്നു. ആളിക്കത്തുന്ന തീയിലേക്കാണ് ഒാടിക്കയറിയത്. മനസിൽ അപ്പോൾ ആ തമിഴ് വൃദ്ധ ദമ്പതികളുടെ ദനീയ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീയിൽ കരിഞ്ഞുപോകും മുമ്പ് അവരുടെ പാസ്പോർട്ടുകൾ രക്ഷപ്പെടുത്തണം. അപ്പോൾ മുന്നിൽ തീയൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. കത്തിയമർന്ന ബത്ഹ കോമേഴ്സ്യൽ സെൻററിൽ െഎഡിയൽ ട്രാവൽ ഏജൻസി നടത്തുന്ന മലപ്പുറം കുനിയിൽ സ്വദേശി മുനീർ ആ രാത്രിയെ കുറിച്ച് പറയുേമ്പാൾ ഇപ്പോഴും ഞെട്ടുന്നു. തഞ്ചാവൂർ തില്ലയാടി പോർട്ട് സ്വദേശി രാസു കണ്ണപിറാനും ഭാര്യ സുരനഞ്ജരിയും 20 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ ഏൽപിച്ചതാണ് പാസ്പോർട്ടുകൾ. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിയുന്ന രാസു ഒരു അപ്പോൾസ്റ്ററി കടയിൽ ജീവനക്കാരനായിരുന്നു. ആദ്യം മുതലെ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്ന കുടുംബം മക്കൾ വളർന്നപ്പോൾ അവരെ നാട്ടിലേക്കയച്ചു. എന്നാൽ സാമ്പത്തിക പ്രയാസം കാരണം ദമ്പതികൾക്ക് പോകാനായില്ല. ഇഖാമ പുതുക്കി റീഎൻട്രി വിസയിൽ പോകാനുള്ള ആലോചനയുമായി ഇൻഷുറൻസ് എടുക്കാനാണ് ആദ്യം മുനീറിനെ സമീപിച്ചത്.
ഭർത്താവിന് 65ഉം ഭാര്യക്ക് 55ഉം വയസുണ്ട്. ഇൻഷുറൻസിന് ഭീമമായ തുക വേണം. അതിലും നല്ലത് എക്സിറ്റ് അടിച്ചു നാട്ടിലേക്ക് മടങ്ങുന്നതാണെന്ന് മുനീർ തന്നെയാണ് അവരെ ഉപദേശിച്ചത്. സ്പോൺസർ അപ്പോഴേക്കും സ്ഥാപനം നിറുത്തിയിരുന്നു. എക്സിറ്റ് അടിച്ച ശേഷം വിമാന ടിക്കറ്റെടുക്കാനാണ് വീണ്ടും മുനീറിനെ സമീപിച്ചത്. എക്സിറ്റ് വിസയുടെ കാലാവധി ജൂൺ മൂന്നിന് കഴിയും. അതിന് മുമ്പ് മടങ്ങണം. എന്നാൽ വിമാന ടിക്കറ്റിന് മതിയായ പണം കൈയിലുണ്ടായിരുന്നില്ല. ജൂൺ രണ്ടിന് ദമ്മാം വഴി ചെന്നൈയിലേക്ക് പോകുന്ന ജെറ്റ് എയർവേയ്സിൽ ടിക്കറ്റെടുത്ത് കൊടുത്തു. എന്നാൽ പകുതി പണം മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. സാരമില്ല, കൊണ്ടുപോയിക്കോളൂ എന്ന് മുനീർ പറഞ്ഞെങ്കിലും ബാക്കി പണം കൂടി തന്നിട്ട് വാങ്ങിക്കോളാം എന്ന് പറഞ്ഞ് രേഖകൾ അവിടെ ഏൽപിച്ച് അവർ പോവുകയായിരുന്നു.
അതിനിടയിലാണ് ദുരന്തം തീയായി വന്നത്. സമീപത്തുള്ള ന്യൂസഫാമക്ക പോളിക്ലിനിക്കിലെ സമൂഹ നോമ്പുതുറയിൽ പെങ്കടുത്തുകൊണ്ടിരിക്കുേമ്പാഴാണ് തീപിടിത്തത്തെ കുറിച്ച് അറിയുന്നത്. തെൻറ ഒാഫീസിനെ കുറിച്ചോർത്തതും ആദ്യം മനസിൽ തെളിഞ്ഞത് രാസുവിെൻറയും ഭാര്യയുടെയും മുഖമാണ്. പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. ഒാടിയെത്തി കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു. അപ്പോൾ അകത്തളത്തിൽ തീയാളി പിടിക്കുകയായിരുന്നു. മുന്നോട്ട് പോകാനാവാതെ തിരിച്ചോടി. മറ്റ് വഴികളിൽ കൂടിയും നോക്കി. അകത്ത് കടക്കാനായില്ല. അപ്പോഴേക്കും അഗ്നിശമന സേനയെത്തി തീയണക്കാൻ തുടങ്ങിയിരുന്നു. പിടയുന്ന ഹൃദയവുമായി ആ രാത്രി മുഴുവൻ അവിടെ നിന്നു. പുലർച്ചെ മൂന്നോടെ തീ ഏതാണ്ട് നിയന്ത്രണവിധേയമായെന്ന് കണ്ടപ്പോൾ പൊലീസിനോട് അനുവാദം വാങ്ങി അകത്തുകടന്നു.
മറ്റൊരു സ്ഥാപനത്തിെൻറ നടത്തിപ്പുകാരൻ റാഫി പാങ്ങോടിന് ചില പൊലീസുകാരുമായുണ്ടായിരുന്ന സൗഹൃദമാണ് അതിന് സഹായിച്ചത്. അപ്പോഴും സമീപത്തുള്ള ഒാഫീസുകളെല്ലാം നിന്ന് കത്തുകയായിരുന്നു. തീയുടെ നേരിയ ലാഞ്ചന മാത്രമേ തെൻറ ഒാഫീസിന് അടുത്തേക്ക് എത്തിയിട്ടുള്ളൂ എന്ന് മനസിലാക്കിയ മുനീർ വേഗം ഒാഫീസിെൻറ വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന് പാസ്പോർട്ടുകൾ വെച്ചിരുന്ന ബാഗുമെടുത്ത് പുറത്തേക്കോടുകയായിരുന്നു. അേപ്പാൾ തന്നെ രാസുവിനെ വിളിച്ചു വിവരം പറഞ്ഞു. പാസ്പോർട്ടും ടിക്കറ്റും സുരക്ഷിതമാണെന്നും പണമില്ലെങ്കിൽ വേണ്ട വേഗം വന്ന് കൈപ്പറ്റണമെന്നും അറിയിച്ചു. അടുത്ത ദിവസം ദമ്പതികൾ വന്ന് അവ സ്വീകരിക്കും. ജൂൺ രണ്ടിന് നാട്ടിലേക്ക് മടങ്ങും. ഒരു പരസ്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുനീർ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന് മൂന്ന് മാസം മുമ്പാണ് കോമേഴ്സ്യൽ സെൻററിൽ ട്രാവൽ സർവീസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.