ജിദ്ദ: സൗദിയിലുടനീളം ആഹ്ലാദപൂർവം ബലിപെരുന്നാൾ ആഘോഷിച്ചു. വിവിധ മേഖലകളിലെ പള്ളികളിലും ഇൗദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളും പെങ്കടുത്തു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യമുൻകരുതൽ പാലിച്ചാണ് ഇത്തവണയും ഇൗദ് നമസ്കാരങ്ങൾ നടന്നത്.
ഇബ്രാഹീം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ പെരുന്നാൾ ഖുതുബയിൽ ഇമാമുമാർ അനുസ്മരിച്ചു. മസ്ജിദുൽ ഹറാമിൽ നടന്ന ഇൗദ് നമസ്കാരത്തിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ തുടങ്ങിയവർ പെങ്കടുത്തു.
ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ തുടങ്ങി സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ പെങ്കടുത്തു. ഖുതുബക്കും നമസ്കാരത്തിനും ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ അൽഹുദൈഫി നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് പല ഗവർണറേറ്റുകൾക്കു കീഴിലും ആരോഗ്യ മുൻകരുതൽ പാലിച്ചുള്ള വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.