മക്ക: ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫസംഗമ ദിനത്തിലെ പ്രഭാഷണം ഇത്തവണ ആറു ഭാഷകളി ല്‍ തത്സമയം വിവര്‍ത്തനം ചെയ്യും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായ്, പേര്‍ഷ്യന്‍, ടർക്കിഷ് ഭാഷകളിലാണ് തർജ്ജമയുണ്ടാവുക. റേഡിയോയില്‍ 88.3 എഫ്.എം വഴിയും ‘അറഫാത്ത് സെര്മെന്’ എന്ന ആപ് വഴിയും ഹാജിമാര്‍ക്ക് അറഫ പ്രഭാഷണം കേൾക്കാം. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കൂടുതല്‍ പേരിലേക്ക് പ്രഭാഷണത്തിെൻറ പൊരുള്‍ തത്സമയം എത്തിക്കുകയാണ് ഇതുവഴി ഇരുഹറം കാര്യാലയം ലക്ഷ്യമിടുന്നത്. ഇതിനുള്ള എല്ലാ സൗകര്യവും അറഫയിലൊരുങ്ങി. കഴിഞ്ഞ വര്‍ഷം മുതലാണ് അറഫ പ്രഭാഷണം വിവര്‍ത്തനം ആംരഭിച്ചത്.
ഇതിനായി അറഫയിലെ മസ്ജിദു നമീറക്ക് അടുത്ത് അത്യാധുനിക റേഡിയോ നിലയം സജ്ജമാക്കിയിട്ടുണ്ട്. ഭാഷാവിദഗ്ധരും സേങ്കതിക വിദഗ്ധരുമായി 30ഒാളം പേരാണ് ഇതിെൻറ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹജ്ജിെൻറ പ്രധാന ചടങ്ങാണ് അറഫാ സംഗമം. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിശ്വാസികള്‍ അറഫയില്‍ ഒരുമിച്ചു കൂടും. ഇവിടെ പ്രവാചകന് നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദിയിലെ ഗ്രാൻഡ് മുഫ്തിയാണ് അറഫ പ്രഭാഷണം നടത്തുക. അറഫ മൈതാനത്തെ മസ്ജിദുല്‍ നമിറയിലാണ് പ്രഭാഷണം നടക്കാറുള്ളത്. അറബി ഭാഷയില്‍ നടത്തുന്ന പ്രഭാഷണം ഇത്തവണ ആറു ഭാഷകളില്‍ തത്സമയം വിവര്‍ത്തനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.