റിയാദ്: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആ ലപ്പുഴ ലജ്നത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ് (47) വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ശുമൈസി ആശുപത്രിയിലെ തീവ ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ് തീപ്പൊള് ളലേറ്റ് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മ ഗ്ലാസ് ആൻഡ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. ഇവർ താമസിക്കുന്ന മുറിയിലാണ് സംഭവം. രണ്ടുപേർക്കും ഗുരുതര പൊള്ളലേറ്റു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി റെഡ് ക്രസൻറ് ആംബുലന്‍സിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നത് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച സിയാദ് ഏറെക്കാലമായി സൗദിയിലുണ്ട്. ഞായറാഴ്ച നാട്ടിൽ പോകാൻ വിമാന ടിക്കറ്റും ബുക്ക് ചെയ്ത് ഒരുക്കം നടത്തിവരുന്നതിനിടയിലാണ് സംഭവം.
അൽമ കമ്പനിയിൽ എട്ടുവർഷം മുമ്പാണ് ഡ്രൈവറായി ജോലിക്ക് ചേർന്നത്. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ഇൗസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരാണ് സഹായിക്കാൻ രംഗത്തുള്ളത്.
ഭാര്യ: ഷൈലജ. മക്കൾ: സിയാന സിയാദ് (ലജ്നത് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി), സൈറാ സിയാദ് (സെന്‍റ് ജോസഫ്സ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.