റിയാദ്: രണ്ടു നാൾ സൗദി അറേബ്യയിലെ റിയാദിനെ കേരളമാക്കി അഹ്ലൻ കേരള മഹോത്സവം. ഭാഷയു ം ദേശവും മറന്ന് മലയാളത്തിെൻറ മഹാ സംഗമ േവദിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെ ത്തിയതോടെ അത് അറബ് നാട്ടിൽ പുതിയ അത്ഭുത ചരിത്രമെഴുതി.
റിയാദിലെ ദുർറ അൽറിയ ാദ് എക്സ്പോ ഗ്രൗണ്ടിൽ ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെയാണ് രണ്ടുദിവസത്തെ സാംസ്കാരിക-വാണിജ്യ മേള ഒരുക്കിയത്. സൗദി എൻറർടെയിൻറ്മെൻറ് അതോറിറ്റിയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ആദ്യ ഇന്ത്യൻ പരിപാടിയാണ് അഹ്ലൻ കേരള. വ്യാഴാഴ്ച മലയാളത്തിെൻറ പ്രിയ താരം ടൊവിനോ തോമസ് ആദ്യ ദിനം അവിസ്മരണീയമാക്കിയപ്പോൾ വെള്ളിയാഴ്ച മലയാളത്തിെൻറ പ്രിയ വാനമ്പാടി കെ.എസ് ചിത്രയായിരുന്നു മുഖ്യ ആകർഷണം. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ സമാപനദിവസത്തിൽ മുഖ്യാതിഥിയായി പെങ്കടുത്തു.
ഗള്‍ഫ് മാധ്യമം ഏര്‍പ്പെടുത്തിയ പ്രഥമ ഇന്തോ അറബ് ബിസിനസ് ഐക്കൺ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന് ടൊവിനോ തോമസ് സമ്മാനിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, സി.ഇ.ഒ പി. മുഹമ്മദ് സാലിഹ്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.