ജുെബെലിൽ കാറിെൻറ ചില്ലു പൊട്ടിച്ച്  മലയാളിയുടെ 20,000 റിയാൽ കവർന്നു 

ജുബൈൽ: ജനവാസ കേന്ദ്രത്തിൽ നിർത്തിയിട്ട കാറിെൻറ ചില്ലുപൊട്ടിച്ച്  മലയാളിയുടെ 20,000 റിയാൽ കവർച്ച ചെയ്തു. ജുബൈൽ നഗരത്തിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കണ്ണൂർ സ്വദേശി ആഷിർ കമ്പനി ആവശ്യാർഥം ബാങ്കിൽ നിന്ന് പണമെടുത്ത് ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. താമസ സ്ഥലത്തിന് മുൻവശത്ത്  വണ്ടി നിർത്തി റൂമിൽ കയറി ഓഫീസിലെ താക്കോൽ എടുത്ത് പുറത്തേക്ക് വന്നപ്പോഴേക്കും മോഷ്ടാക്കൾ പണവുമായി കടന്നു.  20,000 റിയാലും മൊബൈൽ ഫോണും വാഹനത്തിലുണ്ടായിരുന്നു.

താക്കോലെടുത്തു തിരികെ വരാൻ എടുത്ത മൂന്നു മിനിട്ടിനുള്ളിൽ ആണ്‌ മോഷണം. കാറിെൻറ ചില്ല് ഇടിച്ചുപൊട്ടിച്ച ശേഷം ഡോർലോക്ക് നീക്കി പണം കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ആഷിർ കമ്പനിയെ വിവരം അറിയിക്കുകയും അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.  സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്. ആഷിർ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നത് കണ്ടവരാകും സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആഷിറിനെ പിന്തുടരുകയോ സംഘങ്ങൾക്ക്  മൊബൈലിൽ വിവരങ്ങൾ നൽകിയോ ആവാം കവർച്ച നടപ്പാക്കിയത്.

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.