ദമ്മാം: ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിക്ക് സമീപം വാഹനാപകടത്തിൽ മലയാളി മരിച് ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപാലം നാലുകണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39) ആണ് മരിച്ചത്. അൽഖോബാർ ഇറാം അറേബ്യയിൽ ൈഡ്രവറായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റി സിഗ്നലിലാണ് അപകടം.
ബഷീർ ഒാടിച്ചിരുന്ന വാനിൽ സിഗ്നൽ ലംഘിച്ചുവന്ന പാകിസ്താൻ സ്വദേശി ഒാടിച്ച ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. ബഷീർ അപകടസ്ഥലത്ത് തന്നെ മരിച്ചു. എട്ടു വർഷമായി സൗദിയിലുള്ള മുഹമ്മദ് ബഷീർ ബീരാൻ പൊന്നച്ചേൻറയും സെഹിദ കുപ്പാട്ടിലിെൻറയും മകനാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മയ്യിത്ത് ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ഇറാം അറേബ്യ എച്ച്.ആർ മാനേജർ അബ്ദുൽ ഹമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.