ദമ്മാം: പ്രവാസി ഫുട്ബാൾ താരം സ്വപ്നിൽ സിമോെൻറ മരണത്തിൽ ഞെട്ടി കളിക്കളത്തിലെ സുഹൃത്തുക്കൾ. അല്‍ അഹ്സയില്‍ നിന്ന് ദമ്മാമിലേക്ക് മടങ്ങവെ വാഹനാപകടത്തിലാണ് കണ്ണൂര്‍ ഇരിക്കൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോൻ ശനിയാഴ്ച രാത്രി മരിച്ചത്. സ്വപ്നില്‍ ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞാണ് അപകടം.ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ദമ്മാമിലെത്തിയത്.
നേരെത്തെ ദുബൈയില്‍ ജോലി ചെയ്തിട്ടുണ്ട്. ദമാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സ്വപ്നില്‍ സിമോൺ ബദര്‍ ടീമിെൻറ സജീവ പ്രവര്‍ത്തകനായിരുന്നു. ജോലിയാവശ്യാര്‍ഥം ദമ്മാമില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് അല്‍ അഹ്സയിലേക്ക് പോയത്. രാത്രി തിരിച്ചെത്താതിരുന്നതിനാല്‍ കൂട്ടുകാരും ബദര്‍ ക്ലബിെൻറ സാരഥികളായ സിദ്ദീഖ് കണ്ണൂര്‍, മുജീബ് പാറമ്മല്‍ എന്നിവരും നടത്തിയ അന്വേഷണത്തിലാണ് അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മ്യതദേഹം കണ്ടെത്തിയത്.
സ്വപ്നിലിെൻറ അപകടവാര്‍ത്ത ദമ്മാമിലെ ഫുട്‌ബാള്‍ പ്രേമികളേയും സംഘാടകരേയും ദുഃഖത്തിലാഴ്ത്തി. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ദുഃഖം പങ്ക് വെച്ചു. സ്വപ്നിലിെൻറ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍, ബദര്‍ റോയല്‍ എഫ്.സി മാനേജ്മെൻറ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പിതാവ് സിമോണ്‍ ചാണ്ടി സെൻറ് ജോസഫ് സീനിയര്‍ സെക്കൻററി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. വാഹനത്തിലുണ്ടായിരുന്ന പാക്കിസ്ഥാനി സ്വദേശിക്ക് മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതര പരിക്കാണ്. ഇദ്ദേഹത്തെ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.