അറാർ: സൗദി അറേബ്യയുടെ വടക്കുഭാഗമായ അറാർ നഗരം വെള്ളിയാഴ്ച പുലർച്ചെ അപൂർവ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ചു. ഹിജ്റ വർഷം 1448 റബീഉൽ അവ്വൽ മാസത്തിലെ പൗർണമിയോടൊപ്പം ആഴത്തിലുള്ള ഭാഗിക ചന്ദ്രഗ്രഹണവും ദൃശ്യമായി. ചന്ദ്രൻ അസ്തമിക്കുന്നതിന് മുൻപുള്ള പ്രാഥമിക ഘട്ടങ്ങൾ സൗദി അറേബ്യയിൽ ദൃശ്യമായപ്പോൾ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഭാസം കൂടുതൽ സമയം തുടർന്നു.
അറാറിൽ പുലർച്ചെ 4.23-ഓടെയാണ് പെനംബ്രൽ (ഉപഛായ) ഗ്രഹണ ഘട്ടം ആരംഭിച്ചത്. തുടർന്ന് 5.33-ഓടെ ചന്ദ്രൻ ഭൂമിയുടെ നിഴൽ പ്രദേശത്തേക്ക് കടക്കുകയും ഭാഗിക ഗ്രഹണം വ്യക്തമായി പ്രകടമാകുകയും ചെയ്തു. പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രൻ അസ്തമിച്ച 5.49 വരെ പ്രാദേശികമായി ഗ്രഹണം ദൃശ്യമായിരുന്നു. എന്നാൽ മേഖലയിൽ ചന്ദ്രൻ അസ്തമിച്ച ശേഷവും ആഗോളതലത്തിൽ ഗ്രഹണം മറ്റ് ഘട്ടങ്ങളിലേക്ക് പ്രവേശിച്ചു നീണ്ടുനിന്നു.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി വരുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്ന് അസ്ട്രോണമി ആൻഡ് സ്പേസ് ക്ലബ് അംഗം അദ്നാൻ ഖലീഫ പറഞ്ഞു. ആഗോളതലത്തിൽ ഈ ഗ്രഹണത്തിെൻറ ഉച്ചസ്ഥായിയിൽ ചന്ദ്രെൻറ 93 ശതമാനത്തോളം ഭാഗവും ഭൂമിയുടെ നിഴലിൽ മറഞ്ഞിരുന്നു. ഇതിനാൽ ഇത് ദൃശ്യപരമായി പൂർണ ചന്ദ്രഗ്രഹണത്തിന് വളരെ സമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 28-ന് നടന്ന ഈ ഗ്രഹണത്തിെൻറ ഭാഗിക ഘട്ടം ആഗോളതലത്തിൽ ആകെ മൂന്ന് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്നു. സൗദിയിലെ ചന്ദ്രാസ്തമയത്തിന് ശേഷമാണ് ആഗോളതലത്തിൽ ഗ്രഹണം അതിെൻറ പരമാവധിയിൽ എത്തിയത്. അമേരിക്കൻ ഭൂഖണ്ഡങ്ങൾ, യൂറോപ്പ്, ആഫ്രിക്ക,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.