റിയാദ്: സൗദിയിൽ പുതിയ പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തി. പൈതൃക കമീഷന്റെ ദേശീയ പുരാവസ്തു രജിസ്റ്ററിൽ പുതുതായി 744 പുരാവസ്തു സ്ഥലങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതോടെ കമീഷന്റെ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആകെ പുരാവസ്തു സ്ഥലങ്ങളുടെ എണ്ണം 10,061 ആയി. സൗദിയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാവസ്തു സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇത് സൗദിയുടെ സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നതയും വൈവിധ്യവും വെളിപ്പെടുത്തുന്നു. റിയാദ് പ്രവിശ്യയിൽ 253 ഉം, മക്കയിൽ 11 ഉം, മദീനയിൽ 167 ഉം, അൽ ഖസീമിൽ 30 ഉം, കിഴക്കൻ പ്രവിശ്യയിൽ 13 ഉം, അസീറിൽ 64 ഉം, തബൂക്കിൽ 72 ഉം, ഹാഇലിൽ 13 ഉം, വടക്കൻ അതിർത്തി മേഖലയിൽ രണ്ടും, ജിസാനിൽ 23 ഉം, നജ്റാനിൽ 86 ഉം, അൽ ജൗഫിൽ 10 ഉം സ്ഥലങ്ങളാണ് പുതിയ രജിസ്ട്രേഷൻ പ്രക്രിയയിൽ ഉൾപ്പെട്ടത്.
പുരാവസ്തുക്കളും നഗര പൈതൃകവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് അനുസൃതമായി പൈതൃക കമീഷൻ ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രജിസ്ട്രേഷൻ. ചരിത്രപരവും സാംസ്കാരികവുമായ മൂല്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുകയും അവയുടെ സാംസ്കാരിക പ്രാധാന്യത്തിന് അനുയോജ്യമായ രീതിയിൽ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.