റിയാദ്: സൗദിയുടെ സാംസ്കാരിക ആഘോഷമായ ജനാദിരിയയുടെ ഉദ്ഘാടന വേദിയിൽ ജി.സി.സി രാജ്യങ്ങളിലെ പ്രമുഖരും. ബുധനനാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷം ജനാദിരിയ നഗരിയിലത്തെിയ രാജാവിനെ ആഘോഷത്തിെൻറ സംഘാടകര്‍ കൂടിയായ നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍അയ്യാഫും സഹമന്ത്രി അബ്ദുല്‍ മുഹ്സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അത്തുവൈജിരിയും സംഘവും ചേര്‍ന്ന് സ്വീകരിച്ചു.
ജി.സി.സി രാജ്യങ്ങളെ പ്രതീനിധീകരിച്ച് യു.എ.ഇ ശൈഖ് സായിദ് ജീവകാരുണ്യ ട്രസ്റ്റിെൻറ സെക്രട്ടറിയേറ്റ് ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്, കുവൈത്ത് കിരീടാവകാശി ശൈഖ് നവ്വാഫ് അല്‍അഹമദ് അല്‍ജാബിര്‍ അസ്സബാഹ്, ഒമാന്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ ഉത്തരവാദിത്തമുള്ള അസ്അദ് ബിന്‍ താരിഖ് ആല്‍ സഈദ്, ബഹ്റൈന്‍ നാഷനല്‍ ഗാര്‍ഡ് മേധാവി ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ജി.സി.സി നേതാക്കളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.