ജിദ്ദ: ജീസാന്‍-യമന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ സൗദി ഭടന്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. ഹൂതികളുടെ പീരങ്കിയില്‍ നിന്നുതിര്‍ത്ത വെടിയേറ്റാണ് ഖാലിദ് മുഹമ്മദ് അലി അസീരി എന്ന ഭടന്‍ രക്തസാക്ഷിയായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.
തിരിച്ച് വെടിവെപ്പിന് ശ്രമം നടത്തുന്നതിനിടെയാണ് സൗദി ഭടന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയില്‍ സൗദി സഖ്യസേന നടത്തിയ ഹെലികോപ്ടര്‍ ആക്രമണത്തില്‍ നിരവധി ഹൂതി സൈനികരെ വധിച്ചിരുന്നു. നജ്റാനില്‍ നിന്ന് തൊടുത്തുവിട്ട ഇറാന്‍ നിര്‍മിത മിസൈല്‍ കഴിഞ്ഞ ഞായറാഴ്ച ത്വാഇഫില്‍ സഖ്യസേന തകര്‍ത്തിരുന്നു. മിലിറ്ററി നഗരമായ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മിസൈലും സേന തകര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.