ലക്ഷത്തോളം ഐ ഫോണുകള്‍ സൗദിയില്‍ പിന്‍വലിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്ത ലക്ഷത്തോളം ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നു. 2014 സെപ്റ്റംബറിനും ഇക്കൊല്ലം ജനുവരിക്കുമിടയില്‍ വിറ്റ ഐ ഫോണ്‍ 6 പ്ളസ് ഫോണുകള്‍ക്കാണ് തകരാര്‍ കണ്ടത്തെിയത്. ഏകദേശം 83,600 ഓളം ഫോണുകളാണ് ഇക്കാലയളവില്‍ സൗദിയില്‍ എത്തിയത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വ്യാപാര വാണിജ്യ മന്ത്രാലയം പുറത്തിറക്കി. പിന്‍കാമറയിലാണ് പ്രധാനമായും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. 
മിഴിവുകുറഞ്ഞ പുകമൂടിയ ചിത്രങ്ങളാണ് ഈ കാമറയില്‍ പതിയുന്നതെന്നും മന്ത്രാലയം പറയുന്നു. 
കാമറയിലെ പ്രശ്നങ്ങള്‍ കാരണം കുറച്ചു ഐഫോണ്‍ 6 പ്ളസ് ഫോണുകള്‍ തിരിച്ചുവിളിക്കുകയാണെന്ന് നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ആഗസ്റ്റില്‍ സൂചന നല്‍കിയിരുന്നു. 2014 അവസാന നാലുമാസം വിറ്റ ഫോണുകള്‍ക്കാണ് പ്രശ്നം കണ്ടത്തെിയതെന്നും പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.