റിയാദ്: സൗദിയും തുര്‍ക്കിയും സിറിയന്‍ പ്രതിപക്ഷത്തെ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. അങ്കാറയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ജാവേശോഗ്ലുവുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ആദില്‍ അല്‍ജുബൈര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനീവ കരാറിന്‍െറ അടിസ്ഥാനത്തിലല്ലാതെ സിറിയന്‍ പ്രശ്നത്തിന് പരിഹാരം കാണാനാവില്ളെന്നും സൗദിയുടെയും തുര്‍ക്കിയുടെയും നിലപാട് മാറ്റമില്ലാതെ തുടരുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 3,70,000 പേര്‍ മരിക്കുകയും ദശലക്ഷക്കണക്കിന് പൗരന്മാരെ അഭയാര്‍ഥികളാക്കുകയും ചെയ്ത ബശ്ശാറിന്‍െറ സര്‍ക്കാറിന് നിലനില്‍ക്കാര്‍ അര്‍ഹതയില്ല. രാജ്യത്തിന്‍െറ 14 ശതമാനം പ്രദേശത്ത് മാത്രമാണ് സര്‍ക്കാറിന് സ്വാധീനമുള്ളത്. സിറിയയുടെ ഭാവി തീരുമാനിച്ച് പ്രശ്നപരിഹാരത്തിലേക്ക് നീങ്ങുമ്പോള്‍ ബശ്ശാറിന് ഭരണത്തില്‍ തുടരാനാവില്ളെന്നും ഇരുനേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.