കോഴിക്കോട്: ദുരിതകാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായി ഗൾഫ് മാധ്യമം ഒരുക്കിയ ‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ പ്രതീക്ഷയിൽ കവിഞ്ഞ പങ്കാളിത്തം. രോഗഭീഷണിക്ക് മുമ്പിൽ പകച്ച് നിൽക്കുന്ന പ്രവാസിയുടെ വിരൽത്തുമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ‘സസ്നേഹം ഡോക്ടർ’ പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്നാണ് നടപ്പാക്കുന്നത്. കോവിഡ് ലക്ഷണമുള്ളവർക്ക് വിദഗ്ദ ഡോക്ടർമാർ ഒാൺലൈനിലൂടെ പ്രത്യേക കൺസൾട്ടേഷൻ നൽകുന്നത് നിരവധി പ്രവാസികൾക്കാണ് തുണയാകുന്നത്.
ഗൾഫ് മാധ്യമം, മാധ്യമം ഒാൺലൈൻ എന്നിവയിൽ ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ ലിങ്കിലൂടെ പ്രവേശിച്ചോ രജിസ്റ്റർ ചെയ്യുന്ന പ്രവാസികൾക്ക് സൗജന്യമായി ഡോക്ടർമാരുടെ കൾസൾട്ടേഷൻ നൽകുന്ന പദ്ധതിയാണ് ‘സസ്നേഹം ഡോക്ടർ’. രജിസ്റ്റർ ചെയ്യുന്നവരുടെ സംശയങ്ങൾ മാറ്റാനും ഉപദേശങ്ങൾ നൽകാനും വിദഗ്ദ ഡോക്ടർമാർ 24 മണിക്കൂറിനകം ഫോണിൽ ബന്ധപ്പെടുന്നുണ്ട്.
രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ രോഗവിവരങ്ങളും സംശയങ്ങളും കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാരാണ് പരിശോധിക്കുന്നത്. വിദഗ്ദ ഡോക്ടർമാർ വാട്സാപ്പ്/ഫോൺ/ഒാൺലൈൻ മുഖേന തിരിച്ച് ബന്ധപ്പെടും. ആവശ്യമായ വൈദ്യോപദേശം സൗജന്യമായാണ് നൽകുന്നത്.
കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനിടയിൽ വിദഗ്ദ വൈദ്യോപദേശമോ ചികിത്സയോ കിട്ടാതെ നിരവധി പ്രവാസികൾ ഗൾഫ് മേഖലയിൽ ദുരിതം അനുഭവിക്കുന്നത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ മാസം ‘സസ്നേഹം ഡോക്ടർ’ പദ്ധതി തുടങ്ങിയത്. കോവിഡ് വ്യാപനത്തിനിടയിൽ ആശുപത്രിയിൽ പോകാനോ ഡോക്ടറെ കാണാനോ കഴിയാതെ, പലവിധ രോഗങ്ങൾ കാരണം പ്രയാസപ്പെടുന്ന നിരവധി പ്രവാസികളാണ് ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയത്. ദിനേനെയെന്നോണം നിരവധി പേർ ഇപ്പോഴും രജിസ്റ്റർ െചയ്യുന്നുണ്ട്.
ജീവിത ശൈലി രോഗങ്ങൾ, ജനറൽ, ഇ.എൻ.ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരുടെ വിദഗ്ദോപദേശം തേടി ധാരാളം പ്രവാസികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. പൂർണമായും സൗജന്യമായ ‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നാട്ടിൽ തിരിച്ചെത്തിയാൽ കോഴിക്കോട് ആസ്റ്റർ മിംസിൽ 2000 രൂപയുടെ മെഡിക്കൽ ചെക്കപ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നുണ്ട്.
‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ പ്രവേശിക്കാം. https://www.madhyamam.com/sasnehamdr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.