അവധിക്കാലം: ഖത്തറിൽ ആളുകൾ കുറയുന്നു

ദോഹ: ജൂണ്‍ മാസത്തില്‍ ഖത്തറിലെ ജനസംഖ്യയില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വികസനം, ആസൂത്രണം, സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മേയ് 31ല്‍ ഖത്തറിലെ ജനസംഖ്യ 27,31,910 ആയിരുന്നു. എന്നാല്‍ ജൂണില്‍ ജനസംഖ്യയില്‍ 1,51,176െൻറ കുറവാണുണ്ടായിരിക്കുന്നത്. 

വേനലവധിയും മറ്റും കാരണം പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് പോകുന്നതും വേനല്‍ക്കാലത്ത് സ്വദേശികള്‍ ഉള്‍പ്പടെ കൂടുതലായി വിനോദസഞ്ചാരത്തിനും മറ്റുമായി വിദേശരാജ്യങ്ങളിലേക്കും പോകുന്നതുമാണ് ജനസംഖ്യ കുറയാന്‍ കാരണം. കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യ ജൂണ്‍ അവസാനത്തില്‍ 25,80,734 ആണ്.  രാജ്യത്തിനകത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. രാജ്യത്തിന് പുറത്ത് പോയിട്ടുള്ള ഖത്തരികളേയും റസിഡന്‍സി പെര്‍മിറ്റുള്ള നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

രാജ്യത്തെ പുരുഷന്‍മാരുടെയും വനിതകളുടെയും ജനസംഖ്യയും മേയില്‍ കൂടുതലായിരുന്നു. ഈ കണക്കുകളിലും ജൂണില്‍ ഇടിവുണ്ടായിട്ടുണ്ട്. ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം 19,54,419 പുരുഷന്‍മാരും 6,26,315 വനിതകളുമാണ് രാജ്യത്തുള്ളത്.  കഴിഞ്ഞവര്‍ഷം ഒക്ടോബറിനുശേഷം ഖത്തറിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് ജൂണിലേത്. കഴിഞ്ഞ ഒക്ടോബറില്‍ 26,34,234 ആയിരുന്നു രാജ്യത്തെ ജനസംഖ്യ.  

Tags:    
News Summary - vacation-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT