\ദോഹ: അനധികൃത തെരുവുകച്ചവടക്കാർക്കെതിരായ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം ദോഹ കോര്‍ണീഷില്‍ തെരുവുകച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. നി യമവിരുദ്ധമായി കച്ചവടം നടത്തുന്ന ചിലരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. ദോഹ മുനിസിപ്പാലിറ്റിയിലെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായി കച്ചവടം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കാതെയും പരിസ്ഥിതിക്ക് കേടുവരുത്തുന്നതുമായ രീതിയില്‍ നിയമവിരുദ്ധമായി തെരുവുകച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവുമായാണ് നടപടികൾ. അനധികൃത വഴിവാണിഭക്കാരെയും തെരുവുകച്ചവടക്കാരെയും പിടികൂടുന്നതിന് ദോഹ മുനിസിപ്പാലിറ്റിക്ക് ബൃഹത് പദ്ധതിയാണുള്ളത്. രാജ്യമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ഇൻഡസ്ട്രിയൽ ഏരിയ, സൂഖ് അൽ ഹറാജ്, ദോഹ ജദീദ്, ഓൾഡ് ഗാനിം തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പൊതുജനങ്ങളുടെ അടക്കം സഹകരണത്തോടെ മാത്രമേ ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. മുമ്പ് അൽശഹാനിയ മുനിസിപ്പാലിറ്റി ഇേൻറണൽ സെക്യൂരിറ്റി ഫോഴ്സുമായി (ലഖ്വിയ) സഹകരിച്ച് മെകെയിൻസിലെ അനധികൃത തെരുവുകച്ചവടക്കാരുടെ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. കച്ചവടക്കാരുെട നിരവധി സാധനസാമഗ്രികൾ ഇവിടെയുണ്ടായിരുന്നു. എല്ലാ നിയമലംഘനങ്ങളും ഒഴിപ്പിച്ച് പ്രദേശം വൃത്തിയാക്കി. ഇൻഡസ്ട്രിയൽ ഏരിയയിലടക്കം ഇത്തരം വഴിവാണിഭങ്ങൾ ഉണ്ട്. വെള്ളിയാഴ്ചകളിൽ നൂറുകണക്കിന് ആളുകളാണ് ഇത്തരം കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്നത്.
പല അനധികൃത തെരുവുകച്ചവടക്കാരും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല. ഇത് 2008ലെ എട്ടാം നമ്പർ നിയമത്തിൻെറ ലംഘനമാണ്. ഉൽപന്നങ്ങളുടെ വില പരസ്യപ്പെടുത്താതിരിക്കുക, വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുക, പഴം, പച്ചക്കറികൾക്ക് തിട്ടപ്പെടുത്തിയ വില പ്രദർശിപ്പിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്കും പ്രദർശനത്തിനുമായി വെക്കുക തുടങ്ങിയ ലംഘനങ്ങൾ ഗുരുതരമായാണ് അധികൃതർ കാണുന്നത്. നിയമലംഘനങ്ങളുടെ തോതനുസരിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷകളും കടുത്ത നിയമനടപടികൾക്കും കച്ചവട സ്ഥാപനങ്ങൾ വിധേയമാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിപണികളെയും വാണിജ്യ ഇടപാടുകളെയും നിരീക്ഷിക്കുന്നതിെൻറയും വിലയിലെ കൃത്രിമത്വം നിയന്ത്രിക്കുന്നതിെൻറയും ഭാഗമായി മന്ത്രാലയത്തിെൻറ നേതൃത്വത്തിലും വിവിധ പരിശോധനകൾ നടത്തുന്നുണ്ട്. അനധികൃത തെരുവുകച്ചടം പോലുള്ളവ രാജ്യത്തെ പൊതുശുചിത്വനിയമം ലംഘിക്കുന്നുവെന്നും ആരോപണമുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 300 മുതല്‍ 6000 റിയാല്‍വരെയാണ് പിഴ. ടിഷ്യു പേപ്പറുകള്‍, ഗാര്‍ബേജ്, കാലിക്കുപ്പികള്‍ എന്നിവ വലിച്ചെറിയുന്നവർക്കും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവര്‍ക്കും 500 റിയാലാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.