ദോഹ: തണുപ്പുകാലത്ത് ദുരിതം ഇരട്ടിക്കുന്ന കോടിക്കണക്കിന് മനുഷ്യരാണ് ലോകത്തുള്ളത്. അവർക്ക് വസ്ത്രമായും ഭക്ഷണമായും സഹായം എത്തിച്ച് ആശ്വാസം പകരുകയാണ് ഖത്തര്‍ റെഡ്ക്രസൻറ് സൊസൈറ്റി(ക്യു.ആര്.സി). ഇതിനായി 1.4 കോടി റിയാലിെൻറ ശൈത്യകാല സഹായ കാമ്പയിനാണ് ഇത്തവണ നടത്തുന്നത്. 2,25,000 പേര്‍ക്കാണ് സഹായം ലഭ്യമാക്കുക. ‘കൊടുക്കലിെൻറ യാത്ര’ എന്നാണ് ഇത്തവണത്തെ കാമ്പയിെൻറ പേര്. ഇൗ ആവശ്യങ്ങൾക്കായി ഖത്തര്‍ റെഡ്ക്രസൻറിന് സഹായം നല്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് 44027777, 66666364, 66644822, 16002 എന്നീ നമ്പറുകളില്‍ വിളിച്ചും മാളുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ബൂത്തുകളില്‍ നിക്ഷേപിച്ചും അവ കൈമാറാം.
പ്രധാനമായും ഏഷ്യ ആഫ്രിക്ക പ്രദേശങ്ങളിലെ ദുരിത ബാധിതരെ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ കാമ്പയിൻ. സൊസൈറ്റിയുടെ 13ാം വാര്‍ഷിക ശൈത്യകാല കാമ്പയിനാണിതെന്ന് ഖത്തര്‍ റെഡ്ക്രസൻറ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുല്ല അല്‍മാലികി, റിലീഫ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് സലാഹ് ഇബ്രാഹിം, കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ഹമദ് അല്‍മുല്ല എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും തങ്ങള്‍ ആരംഭിച്ചതായിഅല്മാലികി പറഞ്ഞു. പാവപ്പെട്ട ആളുകളെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇത്തവണയും കൂടുതല്‍ പാവപ്പട്ടവര്ക്ക്് സഹായം കൈമാറും. അഭയാര്‍ഥികളും വീടില്ലാത്തവര്‍ക്കും പലായനം ചെയ്യപ്പെട്ടവര്ക്കുമാണ് സഹായം പ്രധാനമായും നല്‍കുന്നത്. കടുത്ത തണുപ്പില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സഹായമാണിത്.
വര്‍ഷത്തിലെ തണുത്ത മാസങ്ങളില്‍ ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്ന കുട്ടികളെയും സ്ത്രീകളെയും വയോധികരേയും പ്രത്യേകം കണ്ടെത്തി സഹായം എത്തിക്കും. ഇതിനായി സംഭാവനകൾ നൽകിയ നല്കിയ ഖത്തര്‍ ജനതക്ക് നന്ദി അറിയിക്കുന്നതായും ഡോ. ഇബ്രാഹിം പറഞ്ഞു. ലബനാന്, തുര്‍ക്കി, യമന്‍, സിറിയ, ജോര്‍ദാന്‍, അഫ്ഗാനിസ്താന്, താജികിസ്താന്‍, കിര്ഗിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത്തവണ കൂടുതലായും സഹായം എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.