ദോഹ: ഖത്തറിനെതിരെ നടത്തുന്ന അന്യായ ഉപരോധത്തിെൻറ ഇരകളുടെ ശബ്ദം യൂറോപ്യന്‍ പാര് ലമെൻറ് സാകൂതം കേട്ടു. അയൽ രാജ്യങ്ങളുടെ മനുഷ്യാവകാശ ധ്വംസനത്തിന് ഇരയായ മൂന്നുപേരു ം പാര്‍ലമെൻറില്‍ സംസാരിച്ചു.
ഉപരോധത്തെ തുടര്‍ന്ന് കുടുംബം ശിഥിലമായ ഡോ. വഫാ യസീദി, അയൽരാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട ഖത്തരി വിദ്യാര്‍ഥി ജവാഹിര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവരാണ് അന്യായമായി ഇരയാക്കപ്പെട്ടതിെൻറ ദുരിതങ്ങളും സങ്കടങ്ങളും വിവരിച്ചത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഖദീജ ഗെന്ഗിസ്, ബ്രിട്ടീഷ് ഇടപെടലുകളെ തുടര്‍ന്ന് അയൽരാജ്യത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ബ്രിടോണ് മാത്യു ഹെഡ്ജസ്, പാര്‍ലമെൻറ് അംഗമായിരുന്ന അലി അല്‍ അസ്വദ് എന്നിവരാണ് മറ്റുള്ളവര്‍.യൂറോപ്യന്‍ പാര്‍ലമെൻറ് അംഗങ്ങള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായ വിചാരണയിൽ ഉപരോധരാജ്യങ്ങള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
ആയിരക്കണക്കിന് ഖത്തരി മാതാക്കളെ പ്രതിനിധീകരിച്ചാണ് ഡോ. വഫാ യസീദി സംസാരിച്ചത്. ഉപരോധം ആരംഭിച്ചതോടെ അയൽരാജ്യത്തുള്ള തെൻറ കുടുംബങ്ങളോട് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ഉപരോധത്തോടെ കുടുംബങ്ങള്‍ ശിഥിലമായി. ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ഖത്തരികളെ അയൽരാജ്യം അനുവദിക്കുന്നില്ല. യൂറോപ്യന്‍ പാര്‍ലമെൻറ് അംഗങ്ങളോടും പ്രത്യേകിച്ച് വനിതാ അംഗങ്ങളോടും തന്നെപോലുള്ളവരെ പിന്തുണക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ഡോ. വഫാ യസീദി ചൂണ്ടിക്കാട്ടി.
ഖത്തറുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ തെൻറ പഠനത്തെയാണ് ബാധിച്ചതെന്ന് ജവാഹിര്‍ അല്‍ മീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.