ദോഹ: നിങ്ങളുടെ കൈയിൽ മുന്തിയ ഇനം താമസസൗകര്യം ഉണ്ടോ, എങ്കിൽ അത് 2022ല്‍ ഖത്തറിൽ നടക ്കുന്ന ഫിഫ ലോകകപ്പിന് വാടകക്ക് കൊടുക്കാം. നല്ല പ്രതിഫലവും ലഭിക്കും.
താമസ കേ ന്ദ്രങ്ങള്‍ നല്കാന് സാധിക്കുന്ന ഉടമകളില്‍ നിന്നും ഡവലപ്പര്മാര ില് നിന്നും പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി താത്പര്യപത്രങ്ങള്‍ ക്ഷ ണിച്ചു. ആറ് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ഒന്നര വര്‍ഷ കാലയളവിലേക്കോ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെ ട്ടിടം വാടകക്ക് നൽകാം.
താത്പര്യമുള്ളവര്‍ക്ക് സുപ്രീം കമ്മിറ്റിയുടെ https://sc.qa/en എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മാര്‍ച്ച് ഏഴാം തിയ്യതിക്കകമാണ് അപേക്ഷിക്കേണ്ടത്. കെട്ടിടത്തിേൻറയും താമസ കേന്ദ്രത്തി േൻറയും വലിപ്പം, നിലവാരം, അവ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വാടക നിരക്ക് നിശ്ചയിക്കുക.
താമസ കേന്ദ്രങ്ങള്‍ പൂർണമായും സജ്ജീകരിച്ചതായിരിക്കണം. തങ്ങളുടെ കെട്ടിടം പൊതുവാഹന സൗകര്യ ങ്ങള് ലഭ്യമാകുന്ന പ്രദേശത്ത് നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടാവുന്നതാണ്. വില്ല കോംപൗണ്ടിലോ അപ്പാര്‍ട്ട്മെൻറ് ടവറിലോ ആയി രിക്കണം അപേക്ഷ നൽകുന്ന താമസ കേന്ദ്രങ്ങള്‍. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും പരിഗണിക്കും. എന്നാല്‍ ഇവ 2021 അവസാനത്തോടെ പണി പൂര്‍ത്തിയാകേണ്ടതുണ്ട്.
ഖത്തറില്‍ കൂടുതലായുള്ള താമസ കേന്ദ്രങ്ങള്‍ 2022 ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസിക്കാ വുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് ആലോചനയെന്ന് സുപ്രീം കമ്മിറ്റിയുടെ വൈസ് ചെയര്മാന് ഫാത്തിമ ഫഖ്റു പറഞ്ഞു. കൂടുതല്‍ ഹോട്ടല്‍ മുറികൾ പണിത് ടൂർണമെൻറിന് ശേഷം ഉപയോഗ ശൂന്യമാകു ന്നതിനേക്കാള്‍ മികച്ച മാര്‍ഗ്ഗമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മരുഭൂമിയിലെ ആരാധക ഗ്രാമങ്ങള്‍, ക്രൂയിസ് ഷിപ്പുകൾ, പരമ്പരാഗത ഹോട്ടലുകള്‍ തുടങ്ങി വ്യത്യസ്ത തര ത്തിലുള്ള താമസ കേന്ദ്രങ്ങളാണ് 2022 ലോകകപ്പ് കാണാനെത്തുന്നവര്‍ക്കായി ഖത്തര്‍ ഒരുക്കുന്നത്.
സര്‍വീസ് അപ്പാര്‍ട്ട്മെൻറുകള്‍ പണിയുന്നുമുണ്ട്. ഇവ ലോകകപ്പ് മൽസരങ്ങള്‍ കാണാനെത്തുന്ന എല്ലാതരം ആളുകൾക്കും താങ്ങാവുന്ന വാടകയിൽ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.