ശിവകുമാറിനെ പരിചയപ്പെടുത്തുകയാണ് സുഹൃത്ത് ടി. പി. എം അലി
മഹാകവി അക്കിത്തത്തിൻെറ വാക്കുകൾ വെളിച്ചം പകർന് ന ഊർജവുമായി പ്രവാസ ലോകത്ത് മറ്റുള്ളവർക്ക് തന്നാലാകുന്ന സഹായം ചെയ്യുകയാണ് അമേറ്റിക്കര ശിവകുമാർ. ഈ കോവിഡ് കാലത്ത് അദ്ദേഹം ഒരു പ്രയാസത്തിലാണ്. തടസങ്ങൾ മൂലം പലപ്രാവശ്യം മാറ്റിെവച്ച ഒരു സന്ദർശനം ഒടുവിൽ ഉറപ്പായ ദിനം. എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആ മോഹം ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയാണ് ശിവകുമാറിന്. പാലക്കാട് കുമരനെല്ലൂരിൽ മഹാകവി അക്കിത്തത്തിൻെറ അയൽവാസിയാണ് ശിവകുമാർ.
കവിയുടെ ദേശമായ പാലക്കാട്ടെ അമേറ്റിക്കര, കുമരനല്ലൂർ, പാലംകടവ് ഭാഗങ്ങളിലെ മിക്കവരുമായി ഖത്തറിൽ ഇടപെടാൻ ലഭിച്ചത് തന്നെ മഹാഭാഗ്യമായി ശിവകുമാർ കാണുന്നു. കവിക്ക് ജ്ഞാനപീഠം ലഭിച്ചപ്പോൾ മുതൽ അദ്ദേഹത്തെ കാണാനായി നാട്ടിലേക്ക് പോകണമെന്ന ആഗ്രഹത്തിലായിരുന്നു. ഒടുവിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി ആ ഒറ്റ ലക്ഷ്യത്തിനായി നാട്ടിലേക്ക് പോകാനിരിക്കേയാണ് കോവിഡ് പ്രതിസന്ധി വന്നതും വിമാനങ്ങൾ നിന്നതും.
അതോടെ യാത്ര അനിശ്ചിതത്വത്തിലായി. 2007ലാണ് ശിവകുമാർ ഖത്തറിൽ എത്തുന്നത്. മുംൈബയിലെയും റാസൽഖൈമയിലെയും പ്രവാസത്തിന് ശേഷം പാലാംകടവിലെ സുഹൃത്തിൻെറ സഹായത്താലാണ് ശിവകുമാർ ഖത്തറിൽ എത്തുന്നത്. പ്രവാസികളുടെ എല്ലാ കൂട്ടായ്മകളിലും സജീവമാണ്. പ്രവാസലോകത്ത് സാമൂഹികപ്രവർത്തനങ്ങളിലും സജീവം. ഭാര്യ: ബിന്ദു (ഗുരുവായൂർ), ഏകമകൾ ഗായത്രി ശിവകുമാർ. പ്രശ്നങ്ങൾ ഉടൻ തീരുമെന്നും പ്രവാസികളടക്കമുള്ള എല്ലാ മനുഷ്യരുടേയും പ്രതിസന്ധികൾ ഒലിച്ചു പോവുമെന്നും ശിവകുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.