ദോഹ: കൊറോണ വൈറസിനെതിരെ പൊരുതാന്‍ ‘ഖത്തറിന് വേണ്ടി’ ദേശീയ സേവന കാമ്പയിനില്‍ പങ്കെ ടുക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം വളൻറിയര്‍മാരെ ക്ഷണിച്ചു. മെഡിക്കല്‍ പ്രാക്ടിസ് (ക ്ലിനിക്കല്), ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യ ബോധവത്കരണം, സാധനങ്ങള്‍ എത് തിക്കലും മറ്റും തുടങ്ങിയവയായിരിക്കും വളൻറിയര്‍മാരുടെ ഉത്തരവാദിത്തങ്ങളെന്ന് മ ന്ത്രാലയം അറിയിച്ചു. വളൻറിയര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ ഐഡിയുള്ളയാളായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവരെ രണ്ടു മണിക്കൂര്‍ വീതം മാനസികവും തൊഴിലിന് അനുസരിച്ചുള്ളതുമായ പരിശീലനവും നൽകിയതിനുശേഷമാണ് ഉത്തരവാദിത്തങ്ങള്‍ ഏൽപിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വളൻറിയര്‍മാര്‍ മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 14 ദിവസത്തേക്ക് എട്ടു മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. താൽപര്യമുള്ളവര്ക്ക് http://www.covid19vol.qa/ എന്ന വിലാസത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. നേരത്തേ ഖത്തർ ചാരിറ്റിയും വളൻറിയർമാരെ ക്ഷണിച്ചിരുന്നു.
സമൂഹത്തെ സഹായിക്കാന്‍ സാമൂഹിക സേവനത്തില്‍ താൽപര്യമുള്ള സ്വദേശികളും പ്രവാസികളും തയാറാകണമെന്ന് ഖത്തര്‍ ചാരിറ്റി ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടങ്ങളില്‍ സമൂഹത്തിന് ഇത്തരം സേവനങ്ങളുടെ ഗുണം ലഭ്യമാകും. കൊറോണ വൈറസ് ബാധ തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഖത്തർ ചാരിറ്റി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകുന്നവര്‍ ഖത്തരിയോ ഖത്തര്‍ ഐഡി ഉടമയോ ആയ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം.
സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യവും അപേക്ഷകനുണ്ടാവണം. സേവന പ്രവര്‍ത്തനങ്ങളില്‍ താൽപര്യമുള്ളവര്ക്ക് https://www.qcharity.org/en/qa/volunteer എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ദോഹ കോര്‍ണിഷിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും സുരക്ഷാ ഉൽപന്നങ്ങള് വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി പദ്ധതിയിടുന്നുണ്ട്. എല്ലാ മേഖലകളുടെയും കോവിഡ്-19 വ്യാപിക്കുന്നത് തടയാനാണ് ശ്രമം നടത്തുന്നത്.
അതോടൊപ്പം പൊതുജനാരോഗ്യ മന്ത്രാലയവുമായും ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി തൊഴിലാളികള്‍ക്ക് ബോധവത്കരണ കാമ്പയിനും നടത്തും. കോവിഡിനെതിരെ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ നിര്വഹിക്കാനാണിത്. ബോധവത്കരണ കാമ്പയിനില്‍ ഉര്‍ദു, ഹിന്ദി, ഫിലിപ്പിനോ, ശ്രീലങ്കന്‍, നേപ്പാളി, ഇംഗ്ലീഷ് ഭാഷകളില്‍ ബ്രോഷറുകളും വിഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ വിതരണം ചെയ്യും. അതോടൊപ്പം മാസ്ക്കുകളും സ്റ്റെറിലൈസറുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.